കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേയ്ക്കായി കല്ലിടണമെന്ന് നിര്‍ബന്ധമില്ലെന്ന് തോമസ് ഐസക്. കല്ല് പറിക്കുന്നവര്‍ക്കാണ് വാശി. ജിപിഎസ് മാര്‍ക്കര്‍ എങ്ങനെ പിഴുതെറിയുമെന്ന് കാണാമെന്നും ഐസക് പറഞ്ഞു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലൂടെ എൽഡിഎഫ് 100 സീറ്റ് തികയ്ക്കും. നാലാം മുന്നണിയായ എഎപി–ട്വന്റി20യുടെ വോട്ട് ആർക്കെന്ന് അവർ തന്നെ തീരുമാനിക്കട്ടെ.
എഎപിയുടെയും ട്വന്റി20യുടെയോ വോട്ട് കോണ്‍ഗ്രസിന് അട്ടിപ്പേറായി നല്‍കിയിട്ടില്ല. നാലാം മുന്നണിയോട് എല്‍ഡിഎഫിന് അയിത്തമില്ല. കോൺഗ്രസിനോടും ബിജെപിയോടുമാണ് എല്‍ഡിഎഫിന് എതിർപ്പ്’ – തോമസ് ഐസക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക