ഫുഡ് ഡെലിവറി ഏജന്റായ യുവാവിനെ മര്‍ദിച്ച തമിഴ്നാട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. അന്വേഷണ വിധേയമായി ഈ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്.
പരസ്യമായി യുവാവിന്റെ മുഖത്തടിച്ച ട്രാഫിക് പൊലീസിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഉദ്യോഗസ്ഥന് യുവാവിന്റെ മുഖത്തടിക്കുന്ന വിഡിയോ വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് നടപടി.
ഡെലിവറി ഏജന്റിന്റെ വാഹനം കാരണം കോയമ്പത്തൂരില്‍ അല്പ സമയം ഗതാഗതക്കുരുക്കുണ്ടായെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥന് യുവാവിന്റെ മുഖത്തടിച്ചത്. യുവാവിനെ പിടിച്ചിറക്കി രണ്ട് തവണ ശക്തമായി ഉദ്യോഗസ്ഥന് മുഖത്തടിക്കുന്നത് വിഡിയോയില്‍ വ്യക്തമായി കാണാം. എന്നാല്‍ കാര്യമായ ഗതാഗതക്കുരുക്കില്ലായിരുന്നെന്നും ഡെലിബറി ബോയുടെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക