പ്രകാശന് പറക്കട്ടെ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടനും നിർമാതാവുമായ അജു വർഗ്ഗീസ് നടത്തിയ പരാമർശം ചില വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
തങ്ങളുടെ നിർമാണ കമ്പനിയിൽ നിർമിക്കുന്ന ചിത്രങ്ങളുടെ പുതുമുഖ സംവിധായകർക്ക് പ്രതിഫലം നൽകുന്നില്ല എന്ന രീതിയിലായിരുന്നു ആ പരാമർശം. അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്, വിശാഖ് സുബ്രഹ്മണ്യം എന്നിവര്‍ ചേര്‍ന്നുള്ള പ്രൊഡക്ഷന്‍ കമ്പനിയാണ് ഫണ്ടാസ്റ്റിക് ഫിലിംസ്.
ലവ് ആക്ഷന്‍ ഡ്രാമ, ഹെലന്, സാജന് ബേക്കറി, റിലീസ് ചെയ്യാനിരിക്കുന്ന പ്രകാശന് പറക്കട്ടെ ഉൾപ്പെടെയുള്ള ചിത്രങ്ങള്‍ ഈ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ നിര്‍മിച്ചിട്ടുണ്ട്.
ഇപ്പോൾ ഫൺടാസ്റ്റിക് കമ്പനിയുമായി പ്രവർത്തിക്കുന്ന പുതുമുഖ സംവിധായകരെ കുറിച്ചുള്ള അജുവിന്റെ വാക്കുകളിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.
‘ഫണ്ടാസ്റ്റിക്’ എന്ന ഞങ്ങളുടെ ന്റെ വിഷന്‍ എന്ന് പറയുന്നത് പുതുമുഖ സംവിധായകര്‍ക്ക് അവസരം കൊടുക്കുന്നതാണ്. ഫസ്റ്റ് ടൈം ഡയറക്ട് ചെയ്യുന്ന ആള്‍ക്കാര്‍ക്ക് പൈസ സെക്കന്ററിയാണ്. അയാളുടെ ആദ്യത്തെ സിനിമയാണ്, അതില്‍ അയാള്‍ 100 ശതമാനം എഫേര്‍ട്ട് ഇടും, ഹാര്‍ഡ് വര്‍ക്ക് ചെയ്യും.
ഞാനും അജുവും പറയുന്നതൊക്കെ സീരിയസ് ആയി എടുക്കരുത്. ആ അർത്ഥത്തിൽ അല്ല അജു അങ്ങനെ പറഞ്ഞത്. ഈ സിനിമയുടെ സംവിധായകനും മാന്യമായ ശമ്പളം കൊടുത്തിട്ടുണ്ട് .
സംവിധായകനല്ല, ഏത് ഡിപ്പാര്‍ട്ട്മെന്റിലെ ആള്‍ക്കാരായാലും ജോലി ചെയ്താല്‍ കാശ് കൊടുക്കണം. ഞാനും അജുവും അടക്കം എല്ലാവരും സ്വന്തം കമ്പനിയില്‍ നിന്നായാലും ചെയ്യുന്ന ജോലിക്ക് ശമ്പളം വാങ്ങിയിട്ടുണ്ട്. ആരും ഇവിടെ വെറുതെ ജോലി ചെയ്യില്ല. അങ്ങനെ ഒരാളെ ചൂഷണം ചെയ്യാന്‍ പറ്റുമോ.
നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. ധ്യാന്‍ ശ്രീനിവാസന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രം കൂടിയാണ് പ്രകാശന് പറക്കട്ടെ.അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക