അച്ഛന്മാര്ക്കും ഒരു ദിനം വേണമെന്ന് ആഗ്രഹിച്ച അമ്മ. യുഎസിലെ വാഷിംഗ്ടണ്‍ സ്വദേശിയായ സൊനോര സ്മാര്‍ട് ഡോഡ്ത. തന്റെ അച്ഛനെ ആദരിക്കാന്‍ ഒരു നഗരത്തോട് തന്നെ ആവശ്യപ്പെട്ട തന്റെ അച്ഛനെ പോലെ എല്ലാ അച്ഛന്മാരും ഒരു ദിവസം വാഴ്ത്തപ്പെടണമെന്നാഗ്രഹിച്ച അമ്മയുടെ പേരാണ് ഇത്.
1882ലാണ് ഇവരുടെ ജനനം. തന്റെ പതിനാറാം വയസില്‍ സൊനോരയ്ക്ക് അമ്മയെ നഷ്ടപ്പെട്ടു. ആറാമത്തെ പ്രസവത്തെ തുടര്‍ന്നാണ് ഇവരുടെ അമ്മ എലന്‍ വിക്ടോറിയ ചീക് സ്മാര്‍ട്ട് മരിച്ചത്. ഇതിന് ശേഷം ആറ് മക്കളെയും നോക്കി വളര്‍ത്തിയത് അച്ഛനായ വില്യം ജാക്സണ് സ്മാര്‍ട്ട് ആയിരുന്നു.
ഏവരാലും ബഹുമാനിക്കപ്പെടുന്നൊരു സൈനികനായിരുന്നു വില്യം ജാക്സണ് സ്മാര്‍ട്ട്. തന്റെ ആറ് മക്കളെയും അദ്ദേഹം നല്ലരീതിയില്‍ ഭക്ഷണവും വിദ്യാഭ്യാസവും നല്കി ഉയര്‍ത്തിക്കൊണ്ടുവന്നു.
ഈ വിധത്തില്‍ മക്കളെ നല്ലതുപോലെ നോക്കിയ അച്ഛനെ പിറന്നാള്‍ ദിനത്തില്‍ ആദരിക്കണമെന്നത് സൊനോരയുടെ തീരുമാനമായിരുന്നു. എന്ന് മാത്രമല്ല, മറ്റ് അച്ഛന്മാരും ഇത്തരത്തില്‍ ആദരിക്കപ്പെടേണ്ടതുണ്ടെന്ന് ഇവര്‍ വിശ്വസിച്ചു.
തുടര്‍ന്ന് തങ്ങള്‍ താമസിക്കുന്ന നഗരത്തിന്റെ അധികാരികളെ ഇവര്‍ ബന്ധപ്പെട്ടു. തന്റെ അച്ഛന്റെ പിറന്നാള്‍ ദിനം അച്ഛന്മാരുടെ ദിനമായി മാറ്റണമെന്ന് ഇവരാവശ്യപ്പെട്ടു. അങ്ങനെ ജൂണിലെ മൂന്നാമത് ഞായറാഴ്ച ഫാദേഴ്സ് ഡേ ആയി അധികൃതര്‍ അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക