ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് രോഗി മരണപ്പെട്ട സംഭവത്തിൽ പഴുതടച്ച അന്വേഷണം വേണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി രംഗത്ത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ശസ്ത്രക്രിയ വൈകി എന്ന പേരിൽ രോഗി മരിച്ചത്.
രണ്ട് കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കുയർത്തി യെസ് ബാങ്ക്
സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല, മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേയ്ക്ക് എറണാകുളത്ത് നിന്നെത്തിച്ച വൃക്ക ഏറ്റുവാങ്ങുവാൻ വൈകി എന്നത് ഗുരുതരമായ ആരോപണം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ബാഹുബലിയുടെ കോട്ട പൊളിച്ച് വിക്രം, 150 കോടി ക്ലബ്ബിൽ ഇടംനേടുന്ന ആദ്യ തമിഴ് ചിത്രം
സംഭവത്തിൽ സർക്കാരിന് മാറി നില്കുവാനാകില്ലെന്നും ആരോഗ്യ വകുപ്പും സംഭവത്തിൽ പ്രതിസ്ഥാനത്ത് തന്നെയാണെന്നും ഒരു മനുഷ്യജീവന് രക്ഷിക്കുന്നതില്‍ കാണിച്ച അലംഭാവം ക്ഷമിച്ചു കൊടുക്കുവാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരുടെ ഭാഗത്താണ് തെറ്റ് ഉണ്ടായതെങ്കിലും മാതൃകാപരമായ ശിക്ഷ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക