താന്‍ പറയുന്ന കാര്യങ്ങള്‍ പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്ന് നടി മമ്ത മോഹന്‍ദാസ്. ഭൂരിപക്ഷം സ്ത്രീകളെപ്പോലെ ഞാനും ഇരയും അതിജീവിതയുമായിട്ടുണ്ടെന്നും, പലപ്പോഴും സത്യം മൂടിവയ്ക്കപ്പെടുന്നു, പറയുന്നത് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഞാന്‍ സമൂഹമാധ്യമത്തില്‍ പറഞ്ഞത് ആരോ തെറ്റായി വ്യാഖ്യാനിച്ചതാണ് എല്ലാത്തിന്റെയും തുടക്കം. ഭൂരിപക്ഷം സ്ത്രീകളെപ്പോലെ ഞാനും ഇരയും അതിജീവിതയുമായിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
നമ്മള് ഫെമിനിന്‍ എനര്‍ജിയില്‍ നിന്ന് പുരുഷത്വത്തിലേയ്ക്ക് മാറുകയാണ്, അല്ലെങ്കില്‍ പരിണാമം അതിനു നമ്മെ നിര്‍ബന്ധിതരാക്കി. അതുകൊണ്ട് നമ്മള് സ്ത്രീകള്‍ അതിനെയും സ്വീകരിക്കണം. എന്നാല്‍ അത് അതിരു കടന്നാല്‍, ഇന്ന് സംഭവിക്കുന്നത് പോലെ യഥാര്‍ത്ഥ സ്ത്രീത്വം ടോക്സിക്കായ സ്ത്രീത്വത്തിലേയ്ക്ക് കടക്കുകയും ഇത് ലോകത്തെ ദ്രുവീകരിക്കുകയും ചെയ്യുന്നു.
പുരുഷാധിപത്യത്തില്‍ വളര്‍ന്നതിനെക്കുറിച്ച് ഞാന്‍ സംസാരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ മാത്രമാണ് ഞാന്‍ എന്നിലേയ്ക്ക് ഉണര്‍ന്നത്. മറ്റൊരാള്‍ നമ്മെ ശ്വാസം മുട്ടിച്ചു എന്നതുകൊണ്ട്, നമ്മള് സ്വയം ശ്വാസം മുട്ടിക്കേണ്ടതുണ്ടോ?അവര്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക