ഗോവയില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കെ ബാക്ക് ഫ്ളിപ്പ് ചെയ്ത കന്നട നടന് ദിഗന്തിന് ഗുരുതര പരിക്ക്. അപകട ശേഷം നടനെ ഉടന്‍ വിമാന മാര്‍ഗം ബെംഗുളൂരുവിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. കുടുംബം താമസിച്ച ഹോട്ടലില്‍ വച്ച് ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്.
പരിക്കേറ്റതിനെ തുടര്‍ന്ന് ഗോവയില്‍ നിന്ന് വിമാനമാര്‍ഗം ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. സുഷുമ്നാ നാഡിക്കും കഴുത്തിനും പരിക്കേറ്റതായാണ് വിവരം. ബാംഗ്ലൂരിലെ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ മണിപ്പാല്‍ ഹോസ്പിറ്റലിലാണ് ദിഗന്തിനെ പ്രവേശിപ്പിച്ചത്.
ഗോവയിലെ മണിപ്പാല്‍ ഹോസ്പിറ്റലിലാണ് ആദ്യം പ്രവേശിപ്പിച്ചത് തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായാണ് ബാംഗ്ലൂരുവിലേയ്ക്ക് കൊണ്ടു പോയത്. അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ഐന്ദ്രിത റേയും ദിഗന്തിനൊപ്പം ബംഗളൂരുവിലേക്ക് തിരിച്ചു. ഇതാദ്യമായല്ല ദിഗന്തിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്.
2016-ല്‍ ബോളിവുഡ് ചിത്രമായ ടിക്കറ്റ് ടു ബോളിവുഡിന്റെ ചിത്രീകരണത്തിനിടെ കണ്ണിന് ഗുരുതര പരിക്കേറ്റിരുന്നു. കോര്‍ണിയക്ക് പരിക്കേറ്റതിനാല്‍ വിദേശത്ത് ഒന്നിലധികം ശസ്ത്രക്രിയകള്‍ നടത്തി. മാസങ്ങള്‍ക്ക് ശേഷമാണ് കാഴ്ച പൂര്‍ണമായി വീണ്ടെടുത്തത്.
2006 ല്‍ പുറത്തിറങ്ങിയ മിസ് കാലിഫോര്‍ണിയ എന്ന ചിത്രത്തിലൂടെയാണ് ദിഗന്ത് കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അന്തു ഇന്തു എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. യോഗ്രാജ് ഭട്ട് സംവിധാനം ചെയ്ത ഗാലിപത 2 റിലീസാവാനിരിക്കെയാണ് അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക