സംഘട്ടന രംഗങ്ങളിൽ പൃഥ്വിരാജ് കാട്ടുന്ന പ്രകടനം അത്ഭുതപ്പെടുത്തുന്നതാണെന്ന് ഷാജി കൈലാസ്. പണ്ട് മോഹൻലാൽ സിനിമകളിലെ ഫൈറ്റ് രംഗങ്ങളിൽ അദ്ദേഹം കാട്ടിയിരുന്ന എനർജിയാണ് പൃഥ്വിരാജിൽ കണ്ടതെന്നും ഷാജി കൈലാസ് മനോരമ ഓൺലൈന്‍ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“എട്ടു വർഷത്തിനു ശേഷമാണ് മലയാളത്തിൽ എന്റെ സിനിമ ഇറങ്ങുന്നത്.അവസാനം എടുത്ത ‘ജിഞ്ചർ’,‘മദിരാശി’ എന്നിവ തമാശപ്പടങ്ങൾ ആയിരുന്നു.ഷാജി കൈലാസ് തമാശപ്പടം എടുക്കേണ്ടെന്നു ജനം വിധി എഴുതി. രണ്ടു സിനിമകളും പരാജയപ്പെട്ടു. തുടർന്ന് എന്റെ ശൈലിക്കു പറ്റിയ കഥയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു.” ഷാജി കൈലാസ് കൂട്ടിച്ചേർത്തു.
“തന്റെ ജീവിത കഥയാണ് ഇതെന്നു പറഞ്ഞ് ഒരാൾ കേസിനു പോയി. ജീവിച്ചിരിക്കുന്ന ആരുമായും ഈ ചിത്രത്തിനു ബന്ധമില്ല. അമിതാഭ് ബച്ചൻ എന്നു കഥാപാത്രത്തിനു പേരിട്ടാൽ അത് നടൻ അമിതാഭ് ബച്ചന്റെ കഥയാകുമോ? ’” അദ്ദേഹം ചോദിക്കുന്നു.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന നാൽപ്പതിനാലാം ചിത്രമാണ് കടുവ. ‘കടുവക്കുന്നേല്‍ കുറുവച്ചന് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിടുന്നത്. സംയുക്ത മേനോനാണ് നായിക .
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ആദം ജോണിന്റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ്.
ദിലീഷ് പോത്തന്, സായ് കുമാര്‍, സിദ്ദിഖ്, ജനാര്ദ്ദനന്, വിജയരാഘവന്, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, അര്ജുന് അശോകന് ,രാഹുല്‍ മാധവ്, സുദേവ് നായര്‍, കൊച്ചുപ്രേമന്, സീമ, പ്രിയങ്ക നായര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
സുജിത് വാസുദേവ് ഛായാഗ്രാഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. കനല് കണ്ണനാണ് ആക്ഷന്‍ ഡയറക്ടര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക