പന്ത്രണ്ട് വര്‍ഷത്തിനു ശേഷം ഷാജികൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് എലോൺ. ആറാംതമ്പുരാനും നരസിംഹവുംമെല്ലാം പ്രേക്ഷകർക്ക് സമ്മാനിച്ച ഷാജി കൈലാസ് മോഹൻലാൽ കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ ചെറുതല്ല.2009ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസ് ആണ് ഇരുവരുടെയും കൂട്ടുകെട്ടിൽ റിലീസ് ചെയ്ത അവസാന ചിത്രം.
ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഷാജി കൈലാസ്. കടുവയുടെ പ്രൊമോഷൻ ഭാഗമായി മനോരമ ഓൺലൈന്‍ നൽകിയ അഭിമുഖത്തിലാണ് എലോനിന്റെ വിശേഷങ്ങൾ സംവിധായകൻ പങ്കുവെയ്ക്കുന്നത്.
കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട ചലച്ചിത്ര പ്രവർത്തകർക്കായി ചെറിയ സിനിമകൾ എടുക്കുക എന്ന മോഹൻലാലിന്റെ തീരുമാനം അനുസരിച്ചാണ് ആന്റണി പെരുമ്പാവൂർ തന്നെ വിളിച്ചതെന്ന് ഷാജി കൈലാസ് പറയുന്നു.
“കോയമ്പത്തൂരിൽ നിന്നു കേരളത്തിൽ എത്തി കുടുങ്ങുന്ന കാളിദാസ് എന്ന കഥാപാത്രത്തിന്റെ കാര്യം ഞാൻ പറഞ്ഞു. മോഹൻലാലിന് കഥ ഇഷ്ടപ്പെട്ടു. അങ്ങനെ ഉണ്ടായതാണ് ‘എലോൺ’എന്ന ചിത്രം.” ഷാജി കൈലാസ് മനസ് തുറന്നു.
‘കടുവ’യുടെ നിർമാണ ജോലികൾ തുടങ്ങിയ ശേഷമാണ് ഈ സിനിമ ഞാൻ എടുത്തത്. ‘എലോണി’ൽ മോഹൻലാൽ മാത്രമേ ഉള്ളൂ. ഓഗസ്റ്റിൽ ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനാകുന്ന ‘കാപ്പ’ആണ് അടുത്തതായി ഞാൻ സംവിധാനം ചെയ്യുന്നത്. അടുത്ത മാസം തിരുവനന്തപുരത്ത് ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തിനു ജി.ആർ.ഇന്ദുഗോപൻ തിരക്കഥ എഴുതുന്നു.’’ അദ്ദേഹം വ്യക്തമാക്കി.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക