ദില്ലി: ജിഎസ്ടി നികുതിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച മന്ത്രിതല സമിതിയുടെ നിർദ്ദേശങ്ങൾ ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ഇടക്കാല റിപ്പോർട്ട് അംഗീകരിച്ചു. ക്രിപ്റ്റോകറൻസിക്ക് നികുതി ചുമത്തുന്നതിന് മുമ്പ് കൂടുതൽ പഠിക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു.
തൈർ, ലസ്സി, ബട്ടർ മിൽക്ക് എന്നിവയുടെ പാക്കറ്റുകൾക്ക് നികുതി ഏർപ്പെടുത്തണമെന്നാണ് ഇടക്കാല റിപ്പോർട്ടിൽ പറയുന്നത്. ചൂതാട്ട കേന്ദ്രങ്ങൾക്കും ഓൺലൈൻ ഗെയിമുകൾക്കും നികുതി ഏർപ്പെടുത്തുന്നത് ചർച്ചയാകും. ജിഎസ്ടി നഷ്ടപരിഹാരം നീട്ടണമെന്ന് യോഗത്തിൽ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ജിഎസ്ടി ട്രൈബ്യൂണലുകൾ സ്ഥാപിക്കുന്നതിനുള്ള സമിതിയോട് കൗൺസിൽ റിപ്പോർട്ടും തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക