റിയാദ്: സൗദിയിൽ പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി (പിടിഎ) അതിന്റെ ദേശീയ പ്ലാറ്റ്ഫോമിൽ പൊതു ടാക്സികളും സ്വകാര്യ വാഹനങ്ങളുമായി ബന്ധപ്പെട്ട 35 നിയമലംഘനങ്ങൾ ഉൾപ്പെടുത്തി. നിയമലംഘനങ്ങൾക്ക് 500 റിയാൽ മുതൽ 5,000 റിയാൽ വരെയാണ് പിഴ. യാത്രക്കാരെ അന്വേഷിച്ച് സ്വകാര്യ ടാക്സികൾ റോഡിലും നിരത്തുകളിലും ഓടിക്കുന്നവരിൽ നിന്ന് 1,000 റിയാൽ പിഴയും വാഹനമോടിക്കുമ്പോൾ പുകവലിക്കുന്നത് പിടിക്കപ്പെട്ടാൽ 500 റിയാൽ പിഴയും ചുമത്തും.
അനധികൃതമായി വാഹനം ഓടിച്ചാൽ 5,000 റിയാൽ പിഴ ചുമത്തും. യാത്രാനിരക്ക് കണക്കാക്കാനുള്ള മീറ്റർ യാത്രയുടെ തുടക്കത്തിൽ പ്രവർത്തിച്ചില്ലെങ്കിൽ 3,000 റിയാൽ പിഴ ചുമത്തും. നിയമലംഘനങ്ങൾക്ക് പരമാവധി 5,000 റിയാൽ പിഴ ഈടാക്കുന്നത് താഴെ പറയുന്നവക്കായിരിക്കും.
– സൗദി അറേബ്യയിലെ നഗരങ്ങൾക്കിടയിലോ രജിസ്റ്റർ ചെയ്ത രാജ്യമോ അല്ലാത്ത മറ്റേതെങ്കിലും രാജ്യത്തേക്കോ യാത്രക്കാരെ കൊണ്ടുപോകുന്നതിനു ഒരു വിദേശ ടാക്സി പ്രവർത്തിപ്പിക്കുക.
– അംഗീകൃത സാങ്കേതിക ഉപകരണ സേവന ദാതാക്കൾ സാങ്കേതികമായി സജ്ജമാക്കിയതിന് ശേഷം വാഹനത്തിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ.
– ഒരു വാഹനം അതിന്റെ അംഗീകൃത ആയുസ്സ് കഴിഞ്ഞതിനു ശേഷവും ഉപയോഗിക്കുക. -പി.ടി.എ.യോ മറ്റേതെങ്കിലും ബൈൻഡിംഗ് ഏജൻസികളോ നിഷ്കർഷിക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങൾ നിരോധിക്കുന്നതിൽ പരാജയപ്പെടുക.
– യോഗ്യതയുള്ള സാങ്കേതിക ഉപകരണ ദാതാക്കൾ അംഗീകരിച്ച എല്ലാ സാങ്കേതിക ഉപകരണങ്ങളും വാഹനത്തിൽ സജ്ജമാക്കുന്നതിൽ പരാജയപ്പെടുക തുടങ്ങിയവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക