‘മറവത്തൂര്‍ കനവില്‍ ഒരു സോങ് സീക്വന്‍സുണ്ട്. ആ സോങ് സീക്വന്‍സില്‍ മമ്മൂട്ടിയും ഉണ്ടാവണം. അദ്ദേഹം ഡാന്‍സ് ചെയ്യണം. മമ്മൂട്ടിയാണെങ്കില്‍ ഡാന്‍സ് ചെയ്യാന്‍ വലിയ താല്പര്യമില്ലാത്ത മനുഷ്യനാണ്. പുള്ളിക്ക് ഡാന്‍സ് ചെയ്യാന്‍ പറ്റാത്തത് കൊണ്ട് ലാല്‍ ജോസിനോട് വഴക്കിട്ട് പുറത്തുള്ള ഒരു കയര്‍ കട്ടിലില്‍ കയറി കിടക്കുകയാണ്. പക്ഷേ ആ ഡാന്‍സ് സീക്വന്‍സ് കംപ്ലീറ്റ് ചെയ്യണമെങ്കില്‍ മമ്മൂട്ടി വേണം.
ആ ഡാന്‍സിനിടയില്‍ ഒരു മെസേജ് വന്നിട്ട് മമ്മൂട്ടി അപ്രത്യക്ഷനാവുകയാണ്. അത് കഥയുടെ വേറൊരു ഭാഗമാണ്, മമ്മൂട്ടി ഇല്ലാതെ ചെയ്യാന്‍ പറ്റില്ല. അത് മടി പിടിച്ചിട്ടാണോ വഴക്കായിട്ടാണോന്ന് അറിയില്ല. ഞാന്‍ ചെല്ലുമ്പോള്‍ മമ്മൂട്ടി കട്ടിലില്‍ കിടക്കുകയാണ്. ലാല്‍ ജോസ് എന്നോട് വിവരങ്ങളൊക്കെ പറഞ്ഞു.
ഞാന്‍ ചെന്ന് പുള്ളിയുടെ കൂടെ കട്ടിലില്‍ ഇരുന്നു. മമ്മൂക്ക ഇത് ചെയ്യാതിരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. എന്നെ കൊണ്ട് ഡാന്‍സ് ചെയ്യിപ്പിച്ചേ പറ്റത്തുള്ളോ എന്ന് ചോദിച്ചു. ഈ സീക്വന്‍സിന്റെ പ്രത്യേകത അതാണെന്ന് ഞാന്‍ പറഞ്ഞു. അതൊരു രസകരമായ അനുഭവമായിരുന്നു. വഴക്കോ വയ്യാവേലിയോ അല്ല, ഒരു തമാശ ആയിട്ടാണ് ഞാന്‍ അത് കണ്ടത്,’ സിയാദ് കോക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക