തെന്നിന്ത്യന്‍ ചലച്ചിത്ര നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണം അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നതിനിടെയായിരുന്നെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യന്.
അദ്ദേഹത്തിന്റെ ഹൃദയവും ശ്വാസകോശവും തകരാറിലായിരുന്നു. ഇവ രണ്ടും മാറ്റി വയ്ക്കാന്‍ അനുയോജ്യമായ ദാതാവിനെ കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു.
95 ദിവസത്തോളം സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ എക്മോ ചികിത്സയിലായിരുന്നു വിദ്യാസാഗർ.
കഴിഞ്ഞ വർഷം കോവിഡ് ബാധിച്ചിരുന്നുവെങ്കിലും മരണ കാരണം കോവിഡ് അല്ല. ഒന്നിലധികം അവയങ്ങളുടെ പ്രവർത്തനം തകരാറിലായാണ് മരണത്തിലേക്കു നയിച്ചതെന്നു ഡോക്ടർമാർ അറിയിച്ചതായി മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക