തിന്മയില് നിന്നും നന്മയിലേക്കുള്ള വെളിച്ചമായി രാമായണം മാസാചാരത്തിന് തുടക്കം. കിളിപ്പാട്ടിന്റെ ഇണത്തില്‍ രാമായണത്തിന്റെ ശീലുകള്‍ മുഴങ്ങുമ്ബോള്‍ കളളകര്‍ക്കിടകത്തിന്റെ വറുതിയും അരിഷ്ടതകളും കുടുംബത്തില്‍ നിന്ന് വിട്ടൊഴിയുമെന്ന് വിശ്വാസം.
ഹിന്ദു ഭവനങളിലും ക്ഷേത്രങ്ങളിലും ഇനിയുള്ള ഒരു മാസക്കാലം രാമായണത്തില്‍ ശീലുകള്‍ കേള്‍ക്കുവാന്‍ തുടങ്ങും.മലയാള വര്‍ഷത്തിന്റെ അവസാന മാസമാണ് കര്‍ക്കിടകം . കര്‍ക്കിടകം ഒന്നാം തീയതി മുതല്‍ തുടങ്ങുന്ന പാരായണം മാസാവസാനം ആണ് വായിച്ചു തീര്‍ക്കേണ്ടത്.
തുഞ്ചത്ത് രാമാനുജന് എഴുത്തച്ചന് മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്ത ആധ്യാത്മ രാമായണം കിളിപ്പാട്ട് ആണ് കേരളത്തിലെ ഹിന്ദു ഭവനങ്ങളില്‍ വായിക്കുന്നത്.കര്‍ക്കിടകം എന്നത് സാധാരണ പഞ്ഞകര്‍ക്കിടകം എന്നാണ് അറിയപ്പെട്ടിരുന്നത്. പണ്ടു കാലത്ത് മഴക്കാലം അതിന്റെ എല്ലാ ശക്തിയിലും പെയ്തിരുന്നത് കര്‍ക്കിടകത്തില്‍ ആയിരുന്നു.
കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്ന പഴമക്കാര്‍ നെല്‍പ്പാടങ്ങളില്‍ ജോലി ചെയ്തും വിതച്ചും കൊയ്തും കിട്ടുന്നത് കൊണ്ടു ജീവിച്ചിരുന്നവര്‍ക്ക് കര്‍ക്കിടക മാസം തീര്‍ത്തും പഞ്ഞ മാസം ആയിരുന്നു. തകര്‍ത്തു പെയ്യുന്ന മഴയില്‍ പുറത്ത് ഇറങ്ങി പണി ചയ്തു നിത്യവൃത്തി ചെയ്തിരുന്നവര്‍ , പ്രധാനമായും കൃഷിക്കാര്‍ പട്ടിണിയില്‍ തന്നെയും അല്ലാത്തവര്‍ മുന്കൊല്ലാതെ കൊയ്ത്തില്‍ നിന്നും കിട്ടിയ ധാന്യങ്ങള്‍ ശേഖരിച്ചു വെച്ചതും കൊണ്ട് ആയിരുന്നു ദിവസങ്ങള്‍ തള്ളിനീക്കിയിരുന്നത് .
പഞ്ഞ കര്‍ക്കിടകത്തില്‍ തീര്‍ത്തും ഐശ്വര്യ പ്രദമായ യാതൊരു കാര്യങ്ങളും ചെയ്തിരുന്നില്ല.കൂടാതെ കര്‍ക്കിടകത്തെ രാമായണ മാസം എന്നും പറയപ്പെടുന്നു.
ദുരിതം നിറയുന്ന കർക്കടകത്തിൽ ഈശ്വര ഭജന! രാമായണമാസാചരണം എങ്ങനെ?
കാവ്യ കൃതിയില്‍ ഉള്ള ആദ്യത്തെ സൃഷ്ടിയാണ് വാത്മീകി രാമായണം. ഹിന്ദു മതത്തിലെ രണടാമത്തെ വലിയ ഇതിഹാസം എന്നും ഇതിനെ വിശേഷിപ്പിക്കുന്നു.ധര്‍മം ,നീതി, ആദര്‍ശം തുടങ്ങിയ എല്ലാ രൂപത്തിനും അനുയോജ്യനായ് ആണ് രാമനെ രാമായണത്തില്‍ പ്രകീര്തിചിരിക്കുന്നത്.
രാമനെ സാധാരണ മനുഷ്യനായി (വിഷ്ണുവിന്റെ മറ്റു അവതാരങ്ങളില്‍ എല്ലാത്തിലും സ്വയ രക്ഷക്കായി വിശ്വരൂപം കാട്ടിയിരുന്നു.എന്നാല്‍ രാമായണത്തില്‍ വെറും മനുഷ്യന്റെ നിഷ കളന്ക്വത്വവും ) ആണ് വിവരിക്കുന്നത്.
ബ്രഹ്മര്‍ഷി മാരില്‍ ഒരാളായ വാത്മീകിയുടെ ആശ്രമത്തില്‍ വന്ന നാരദനോട് , ധൈര്യം , വീര്യം ,ക്ഷമ, വിജ്ഞാനം, കാരുണ്യം, സൗന്ദര്യം , പ്രൗടി,ശമം ,ക്ഷമ, ശീലഗുണം, അജ്ജയ്യത തുടങ്ങിയ ഗുണങളോട് കൂടിയ ഏതെങ്കിലും ഒരു മനുഷ്യന് ഭൂമുഖത്തുണ്ടോ എന്ന വാത്മീകിയുടെ ചോദ്യത്തിനുത്തരമായി നാരദന് വിവരിച്ചു കൊടുക്കുന്നിടത്ത് നിന്നുമാണ് രാമായണം തുടങ്ങുന്നത്
ധര്‍മം ,നീതി, ആദര്‍ശം തുടങ്ങിയ എല്ലാ രൂപത്തിനും അനുയോജ്യനായ് ആണ് രാമനെ രാമായണത്തില്‍ പ്രകീര്തിചിരിക്കുന്നത്. രാമനെ സാധാരണ മനുഷ്യനായി ആണ് വിവരിക്കുന്നത്.
പൗരാണിക കാലം മുതല്‍ തന്നെ ഹിന്ദുക്കള്‍ രാമായണ പാരായണത്തിന് അതീവ പ്രാധാന്യം നല്കി പോരുന്നുണ്ട്.ഏഴ് കാണ്ഡങ്ങളിലായി 24000 ശ്ളോകങ്ങള്‍ ആണ് വാത്മീകി രാമായണത്തില്‍ ഉള്ളത്. സീതാ അപഹരണം , രാമ-രാവണ യുദ്ധം തുടങ്ങി നിരവധി രൂപ ഭവഃ ഭേദങ്ങളില്‍ കൂടി രാമായണം കഥ പറയുന്നു.
ദേവാസുര യുദ്ധത്തില്‍ അസുരന്മാര് ദേവതകളെ പരാജയപ്പെടുത്തി ദേവ ലോകം കൈയടക്കിയപ്പോള്‍ അസുര രാജാവായ രാവണന്റെ നിഗ്രഹത്തിനായി വിഷ്ണു ഭഗവാന് ശ്രീ രാമന് ആയി അവതരിച്ചു. രാവണന് സീതയെ അല്ല മായാ സീതയെ ആണ് കട്ടുകൊണ്ടു പോയത് എന്നും പറയുന്നു.
രാമ-രാവണ യുദ്ധം കഴിഞ്ഞു രാമന് രാവണനെ വധിച്ചു തിരികെ സീതയും ആയി അയോധ്യയില്‍ എത്തിയപ്പോള്‍ അവിടെ ജനങള്‍ക്ക് നഷ്ടപ്പെട്ട ഐശ്വര്യവും സന്തോഷവും വീണ്ടുകിട്ടി .രാമായണത്തിന്റെ പൊരുള്‍ അനുസരിച്ച് ശ്രീ രാമന് മനുഷ്യ കുലത്തിലുള്ള ഉത്തമ പുരുഷനായും സീതാ ദേവിയെ ഉത്തമ സ്ത്രീ യായും കരുതപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക