2021 വർഷത്തെ കേരള സംസ്ഥാന പുരസ്കാരങ്ങൾ നാളെ സമ്മാനിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുക. തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിലായിരിക്കും പുരസ്കാര സമർപ്പണ ചടങ്ങുകൾ നടക്കുക. സഹകരണ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനാകുന്ന ചടങ്ങിൽ ജെ.സി ഡാനിയേൽ അവാർഡും സമ്മാനിക്കും.
‘ഊബറും ഒലയും ഒന്നിക്കുന്നു’, വാർത്തകൾ നിഷേധിച്ച് കമ്പനികൾ
സംവിധായകൻ കെ.പി കുമാരനാണ് കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേൽ പുരസ്കാരത്തിന് അർഹനായിരിക്കുന്നത്. ബിജു മേനോൻ, ജോജു ജോർജ് എന്നിവരാണ് മികച്ച നടൻമാർ. നടിയായി രേവതിയെയും മികച്ച സംവിധായകനായി ദിലീഷ് പോത്തനെയും മികച്ച ചിത്രത്തിന്റെ സംവിധായകനായി കൃഷാന്ദ് ആർ.കെയുമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ആസ്വാദകർക്ക് മുന്നിൽ വിക്രത്തിനു ശേഷം വീണ്ടും ലോകേഷ് എത്തുന്നു.. ഇത്തവണ ദളപതിയുമായി
വിനീത് ശ്രീനിവാസൻ, ശ്യാംപുഷ്കരൻ, മധു നീലകണ്ഠൻ, സിതാര കൃഷ്ണകുമാർ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട അൻപത് പേർ മുഖ്യമന്ത്രിയിൽ നിന്ന് നാളെ അവാർഡ് ഏറ്റുവാങ്ങും പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മ സംഗീതപരിപാടിയുടെ ഭാഗമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക