കോട്ടയം: ജില്ലയുടെ മലയോര മേഖലകളിൽ രാത്രിയിൽ ശക്തമായ മഴ പെയ്തതോടെ നദികളിലെ ജലനിരപ്പ് ഉയർന്നു. പാലാ നഗരത്തിൽ റോഡ് ഇടിഞ്ഞ് വലിയ ഗർത്തം രൂപപ്പെട്ടു.
മീനച്ചിലാറിന്റെ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പിൽ നിന്നും ഉയർന്നു. മൂന്നാനി ഭാഗത്ത് റോഡില്‍ വെള്ളം കയറി.
അഴുതയാർ കരകവിഞ്ഞതോടെ കോരുത്തോട് മൂഴിക്കൽ കോസ്വേ വെള്ളത്തിനടിയിലായി. പ്രദേശത്ത് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
ഭരണങ്ങാനം -വിളക്കുമാടം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ജില്ലയിൽ 37 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 273 കുടുംബങ്ങളിലായി 852 പേർ ക്യാംപുകളിലുണ്ട്.
കിഴക്കൻ മേഖലകളിൽ മഴ ഇടവിട്ട് തുടരുന്നതിനാൽ പടിഞ്ഞാറൻ മേഖലകളിലെ വെള്ളക്കെട്ട് തുടരുന്നു. കാഞ്ഞിരപ്പള്ളിയിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക