ന്യൂഡൽഹി: തുടർച്ചയായ മൂന്നാം തവണയും റിസർവ് ബാങ്ക് പലിശ നിരക്ക് കൂട്ടി. നിരക്ക് 50 പോയിന്റ് ഉയർത്തി 5.40 ശതമാനമാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. പണപ്പെരുപ്പം ഉയരുന്നുവെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. നാണ്യപ്പെരുപ്പം നിയന്ത്രിക്കാനാണ് മൂന്നാം ഘട്ട പലിശ വർധന.
നാണ്യപ്പെരുപ്പം പിടിച്ചുനിർത്താനായി കഴിഞ്ഞ 2 പണനയ സമിതി (എംപിസി) യോഗങ്ങളിലായി പലിശനിരക്ക് (റീപ്പോ) 0.9% വർധിപ്പിച്ചിരുന്നു. ഇത്തവണ വർധനവോടെ മൂന്നുമാസത്തിനിടെ 1.40 ശതമാനമാണ് നിരക്കിലുണ്ടായ വർധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക