കറുത്ത കോട്ടും സ്യൂട്ടും, കൈയിലൊരു റൈറ്റിംഗ്ബോർഡും, അതില്‍ നിറയെ ക്ലിപ്പ് ചെയ്തുവച്ച നീണ്ട കടലാസുകളുമായി എത്തുന്ന ടി ടി ഇ മാരുടെ പതിവ് കാഴ്ചകൾ ഇനി ട്രൈ യാത്രയിൽ ഉണ്ടാകില്ല. റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ കടലാസില്‍നിന്ന് ടാബ്ലെറ്റിലേക്കു മാറിയിരിക്കുകയാണ്, കഴിഞ്ഞ ദിവസമാണ് ടാബ്ലെറ്റുകള് ടിക്കറ്റ് എക്സാമിനര്‍മാരുടെ കൈകളിലെത്തിയത്. ഇതോടെ ടി ടി ഇ മാരും ഹൈടെക് ആവുകയാണ്.
തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്സ്പ്രസിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇതു നടപ്പാക്കിയത്. കേരളത്തില്‍ തിരുവനന്തപുരം ഡിവിഷനില്‍ മാത്രമാണ് ഇപ്പോള്‍ ഈ പരിഷ്കാരം നടപ്പാക്കിയിരിക്കുന്നത്. എറണാകുളം ഡിവിഷനിലും ഈ പരിഷ്കാരം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം ഡിവിഷനിലെ ട്രെയിനുകളിലെ റിസര്‍വേഷന്‍ സംവിധാനം പൂര്‍ണമായും ഡിജിറ്റലാക്കി ടാബ്ലെറ്റിലേക്കു മാറ്റി. യാത്രക്കാര്‍ക്കു സൗകര്യപ്രദവും ടിക്കറ്റ് എക്സാമിനര്‍മാര്‍ക്കു ജോലിഭാരം കുറയ്ക്കുന്നതുമാണ് ഈ മാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക