നാദാപുരം: ഖത്തറില്‍നിന്നു നാട്ടിലേക്ക് മടങ്ങിയ ശേഷം കാണാതായ ജാതിയേരി കോമ്പി മുക്കിലെ വാതുക്കല് പറമ്പത്ത് സ്വദേശി റിജേഷ് (35) തിരിച്ചെത്തി.
നാദാപുരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ റിജേഷ്, സ്വന്തം ഇഷ്ടപ്രകാരം ബെംഗളൂരുവിൽ പോയതാണെന്ന് പറഞ്ഞു. റിജേഷിനെ സ്വർണക്കടത്തുകാർ തട്ടിക്കൊണ്ടുപോയതാണെന്ന് പരാതി ഉയർന്നിരുന്നു.
ഒന്നരമാസമായി റിജേഷിനെ പറ്റി വിവരമില്ലെന്ന് കാണിച്ച് സഹോദരന് രാജേഷാണ് പൊലീസില്‍ പരാതി നല്‍കിയത്. മൂന്നു വര്‍ഷം മുൻപാണ് റിജേഷ് ഖത്തറില്‍ ജോലിക്കായി പോയത്.
ജൂണ്‍ 10നാണ് അവസാനം ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചത്. ജൂണ്‍ 16നു കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചില്ലെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക