ആൺകുട്ടിയെ പ്രസവിക്കാത്തതിന്റെ പേരിൽ ഭർതൃപീഡനം സഹിക്കാനാവാതെ യു എസ്സിൽ ആത്മഹത്യ ചെയ്തു. യു.പി സ്വദേശി മന്ദീപ് കൗര്‍(30) ആണ് ആഗസ്റ്റ് നാലിന് ജീവനൊടുക്കിയത്.
രണ്ട് പെണ്‍കുട്ടികളായിരുന്നു ദമ്പതികൾക്ക്. ആണ്‍കുട്ടി വേണമെന്ന് പറഞ്ഞ് വര്‍ഷങ്ങളായി മരുമകന് രഞ്ജോധബീര്‍ മകളെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മന്ദീപ് കൗറിന്റെ പിതാവ് പറയുന്നു. മരിക്കുന്നതിന് തൊട്ടു മുൻപ് താന്‍ സഹിച്ച യാതനകള്‍ പിതാവിനോട് വിവരിച്ച് മന്ദീപ് കൗര്‍ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ക്ഷണ നേരം കൊണ്ട് ലക്ഷങ്ങളാണ് വിഡിയോ കണ്ടത്.
”എട്ടു വര്‍ഷമായി ഞാന്‍ സഹിക്കുകയാണ്. ദിവസവും ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കും. ഇനിയും സഹിക്കാന്‍ വയ്യ… പപ്പയെന്നോട് ക്ഷമിക്കണം. ഞാന്‍ മരിക്കാന്‍ പോവുകയാണ്”. ഇതായിരുന്നു വിഡിയോയില്‍ മന്ദീപ് കൗര്‍ പറഞ്ഞത്.
കര്‍ഷക കുടുംബങ്ങളാണ് മന്ദീപിന്റെയും രഞ്ജോധബീറിന്റെയും. 2015ലാണ് ഇരുവരും വിവാഹിതരായത്. യു.എസില്‍ ട്രക്ക് ഡ്രൈവറായിരുന്നു ആ സമയത്ത് രഞ്ജോധബീര്‍. മൂന്നു വര്‍ഷത്തിനു ശേഷം മന്ദീപ് കൗറും യു.എസിലെത്തി. മന്ദീപിന്റെ മരണ ശേഷം ഭര്‍ത്താവും കുടുംബവും തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ജസ്പാല്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക