കരിമണ്ണൂരിൽ നവജാത ശിശുവിനെ യുവതി കൊലപ്പെടുത്തിയ കേസിൽ പ്രതികരണവുമായി യുവതിയുടെ ഭർത്താവ്. ഭാര്യ ഗർഭിണിയായതോ പ്രസവിച്ചതോ താൻ അറിഞ്ഞിരുന്നില്ല കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ഭർത്താവ് മൊഴി നൽകി. പക്ഷെ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല എന്നാണ് സൂചനകൾ.
അമിത രക്തസ്രാവത്തെ തുടർന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് യുവതിയെ ആശുപത്രയിൽ പ്രവേശിപ്പിച്ചത്. പ്രസവിച്ച കാര്യം ഇവർ ഡോക്ടറോട് പറഞ്ഞിരുന്നില്ല. പരിശോധനയിൽ മണിക്കൂറുകൾക്ക് മുൻപ് യുവതി പ്രസവിച്ചതായി ഡോക്ടർ കണ്ടെത്തിയതിനെ തുടർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ സത്യം പുറത്ത് വന്നത്.
കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി എന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. കൊലപാതക കാരണംവ്യക്തമായിട്ടില്ല .
പ്രതികരിക്കാൻ ഇവിടെ എഴുതുക