രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ 80.28 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. നേരത്തെ ബുധനാഴ്ച 79.98 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം.
ബുധനാഴ്ച രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 80.45ൽ എത്തി. മറുവശത്ത്, കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് ഡോളർ കണ്ടത്.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യുഎസ് സെൻട്രൽ ബാങ്ക് ഫെഡറൽ റിസർവ് പലിശ നിരക്ക് 0.75 ശതമാനം വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. തുടർച്ചയായ മൂന്നാം വർദ്ധനവിന് ശേഷം ബാങ്കിന്റെ ബെഞ്ച്മാർക്ക് ഫണ്ട് നിരക്ക് 3% ൽ നിന്ന് 3.25% ആയി ഉയർന്നു.
2023 ആകുമ്പോഴേക്കും പലിശ നിരക്ക് 4.6 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും ഇത് സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. ഇതേതുടര് ന്ന് വിപണിയില്‍ വന്‍ ഇടിവുണ്ടായി.ദിവസത്തെ താഴ്ന്ന നിലയിലാണ് വിപണി ക്ലോസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക