പാലക്കാട് കോതകുറിശ്ശിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അനങ്ങനടി കോതകുറുശ്ശിയിലാണ് സംഭവം നടന്നത്. സെപ്തംബർ 28 ന് പുലർച്ചെയാണ് ഗാന്ധിനഗർ കിഴക്കേ പുരയ്ക്കൽ കൃഷ്ണദാസൻ ഭാര്യ രജനിയെ വെട്ടിക്കൊലപ്പെടുത്തിയത്.
മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന് മോഷണം നടത്തുന്ന രണ്ടുപേർ അറസ്റ്റിൽ
കസ്റ്റഡിയിൽ വാങ്ങിയ പ്രതി കൃഷ്ണദാസനെ ശനിയാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ ഗാന്ധിനഗറിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചത്. ഉറങ്ങികിടക്കുകയായിരുന്ന രജനിയെ മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് വെട്ടിയതെന്ന് കൃഷ്ണദാസൻ പോലീസിനോട് പറഞ്ഞു. മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തിരുന്നു.
പെരിന്തൽമണ്ണയിലെ ഗതാഗത പ്രശ്നത്തിൽ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്
തുടർന്ന് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയിരുന്ന മകൾ അനഘയേയും മടവാൾ കൊണ്ട് വെട്ടുകയായിരുന്നു. അന്ന് രാത്രി താൻ ഉറങ്ങിയിരുന്നില്ലെന്നും കൃഷ്ണദാസൻ പറഞ്ഞു. തെളിവെടുപ്പിന് ശേഷം വീടിന് പുറത്തിറങ്ങിയ പ്രതി കുടുംബാഗങ്ങളെ കണ്ട് വികാരതീനനായി. പ്രതിയെ കോടതിൽ ഹാജരാക്കുമെന്ന് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ എം.സുജിത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക