ഹുസൈൻ സാഗർ തടാകത്തിന് നടുവിൽ 1992 ൽ ഒറ്റക്കല്ലിൽ തീർത്തതാണ് ലോകത്തിലെ ഏറ്റവും വലിയ ബുദ്ധപ്രതിമ.
ഗണപതി സ്ഥാപതി ആണ് ഇതിന്റെ ശില്പി. ആ ശില്പത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് അറിയാം. എഴുത്തുകാരിയും ചിത്രകാരിയുമായ പി കെ ഭാഗ്യലക്ഷ്മി ഇങ്ങനെ വിവരിക്കുന്നു.
” കന്യാകുമാരിയിലെ പ്രസിദ്ധമായ തിരുവള്ളുവർ ഹുസൈൻ സാഗർ തടാകത്തിലെ പ്രതിമയുടെ ശില്പിയും ആണെന്നറിയുന്നു.
അസ്തമയശോഭയിൽ ശാന്തമായ മൗനമുദ്രിതമായ മുഖത്തോടെ ആകാശത്തിലെ വെൺമേഘങ്ങൾക്കിടയിൽ സമാധാനത്തിന്റെ പ്രതീകമായി ബുദ്ധപ്രതിമ നിലകൊള്ളുന്നു.
ഇരട്ടനഗരങ്ങളായ തെലങ്കാനയിലെ ഹൈദരാബാദ് സെക്കന്ററാബാദ് നഗരങ്ങൾ ഇതിന്റെ തീരങ്ങളിലാണ്.
1562ൽ ഹസ്രത്ത് ഹുസൈൻ ഷാ വാലി പണിതീർത്ത5.7 ച.മീറ്ററിൽ പരന്നു കിടക്കുന്ന ഈ മനുഷ്യനിർമ്മിത തടാകം നഗരത്തിലെ ജലക്ഷാമം പരിഹരിക്കാനായി നിർമ്മിച്ചതാണ്.”
കാറ്റ് നിർത്താതെ വീശിക്കൊണ്ടിരിക്കുന്ന തടാകത്തിൽ ബോട്ടുകൾ കാഴ്ചക്കാരെയും കൊണ്ട് നിർത്താതെ ചുറ്റിവരുന്നുണ്ട്. ഒരിക്കൽ രാത്രിയിലെ വർണ്ണപ്രഭയിൽ ദൂരെ നിന്ന് മാത്രം കണ്ട തടാകം നേരിട്ടു കണ്ടു.
തെളിഞ്ഞ ജലം കൂടിയായിരുന്നെങ്കിൽ എന്നാശിച്ചുപോയി.
നഗരങ്ങൾ വൃത്തിയുണ്ട്.പാതകളും നല്ല നിലവാരമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക