തൃശൂർ: ഇന്നലെ പുലർച്ചെ വടക്കഞ്ചേരിയിൽ ബസപകടത്തിൽ മരിച്ച നടത്തറ മൈനർ റോഡ് സ്വദേശി തെക്കൂട്ട് രവിയുടെ മകൻ രോഹിത് രാജിന്റെ (24) മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ.കണ്ടുനിന്നവർ വിങ്ങിപ്പൊട്ടി. ദേശീയ ക്യാംപിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന സഹോദരിയെ കണ്ടു മടങ്ങുമ്പോഴാണ് അപകടം.
മത്സരത്തിനു പോകുമ്പോൾ യാത്രയാക്കുന്നതു പോലെ മകന്റെ ചേതനയറ്റ ദേഹം നോക്കി ഏറെ കരഞ്ഞശേഷം വലതുകയ്യിലെ തള്ളവിരൽ ഉയർത്തിക്കാട്ടി അമ്മ അവസാനമായി മോനോട് പറഞ്ഞു: ‘ഓൾ ദ് ബെസ്റ്റ്’!
ബാസ്കറ്റ്ബോൾ കോർട്ടുകളിൽ രോഹിതിനെ കൊണ്ടുനടന്നിരുന്നത് പൂച്ചട്ടി ഭാരതീയ വിദ്യാഭവനിലെ അധ്യാപിക കൂടിയായ അമ്മ ലതികയാണ്.
വൈകാതെ രോഹിത് ജില്ലാ ടീമിലെത്തി. കോയമ്പത്തൂരിൽ ബാസ്കറ്റ് ബോൾ പരിശീലനം തുടങ്ങി. ഒപ്പം, പഠനവും ചെറിയ ജോലിയും. തമിഴ്നാട് ബാസ്കറ്റ് ബോൾ ടീമിൽ ഇടം കിട്ടാനുള്ള സാധ്യത ഏറെയായിരുന്നു.
മകൾ ലക്ഷ്മി രാജിനെയും ബാസ്കറ്റ് ബോൾ താരമാക്കിയത് ലതികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക