ബോളിവുഡ് താരം ജാൻവി കപൂർ തന്റെ വരാനിരിക്കുന്ന ചിത്രമായ ‘മിലി’യെ കുറിച്ചുള്ള ചർച്ചയിലാണ്. 2019-ൽ പുറത്തിറങ്ങിയ ‘ഹെലൻ’ എന്ന മലയാള സിനിമയുടെ റീമേക്കാണ് ‘മിലി’
ജാൻവിയുടെ ഈ സിനിമയുടെ കഥ ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു റെസ്റ്റോറന്റിലെ ഫ്രീസറിൽ പൂട്ടിയിട്ടിരിക്കുന്ന മിലി നൗഡിയാൽ എന്ന പെൺകുട്ടിയെ കേന്ദ്രീകരിച്ചാണ് സിനിമ ഒരുങ്ങുന്നത്.
ഈ ചിത്രത്തിനായി താൻ ചെയ്ത കഠിനാധ്വാനത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ജാൻവി . ഈ സിനിമ ചെയ്യുന്നത് തന്റെ ശരീരത്തെ മാത്രമല്ല, മാനസികാവസ്ഥയെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്നാണ് അവർ പറയുന്നത് .
ഫ്രീസറിൽ പൂട്ടിയ ശേഷം തന്റെ ജീവൻ രക്ഷിക്കാൻ പാടുപെടുന്നതാണ് ചിത്രം. ഈ സിനിമയുടെ ചിത്രീകരണ വേളയിൽ ജാൻവി ഭയപ്പെട്ടിരുന്നു. ഷൂട്ടിങ്ങിനിടയിൽ പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ കണ്ടിരുന്നതായി അവർ പറയുന്നു. ഏതോ തണുത്തുറഞ്ഞ സ്ഥലത്ത് തടവിലാക്കപ്പെട്ടതായി സ്വപ്നത്തിൽ കാണാറുണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിൽ വന്ന് ഉറങ്ങുമ്പോൾ സ്വപ്നത്തിൽ പോലും ഫ്രീസറിൽ പൂട്ടിയിട്ടിരിക്കുന്നതായി കാണാറുണ്ടായിരുന്നുവെന്നും ജാൻവി പറയുന്നു .ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തനിക്ക് അസുഖം ബാധിച്ചതായി ജാൻവി കപൂർ പറഞ്ഞു.
ഈ ചിത്രത്തിനായി തനിക്ക് ഏഴര കിലോ ഭാരം കൂട്ടേണ്ടി വന്നെന്നും ജാൻവി കപൂർ പറഞ്ഞു. മാത്തുക്കുട്ടി സേവ്യറാണ് ‘മിലി’ സംവിധാനം ചെയ്യുന്നത്. സീ സ്റ്റുഡിയോയുമായി ചേർന്ന് ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. ജാൻവി കപൂറിന് പുറമെ മനോജ് പഹ്വ, സണ്ണി കൗശൽ, സഞ്ജയ് സൂരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക