നെടുമങ്ങാട്: നെട്ടയിൽ വീട് ആക്രമിച്ച് തീയിട്ട് നശിപ്പിക്കുകയും വീടിന് മുന്നിൽ ഇരുന്ന ബൈക്ക് കത്തിക്കുകയും ചെയ്ത കേസിൽ 3 പ്രതികൾ അറസ്റ്റിൽ.
]പേരൂർക്കട തരംഗിണി ഗാർഡൻസിൽ പ്രവീൺ(32), നെടുമങ്ങാട് വാണ്ടയിൽ കുന്നുംപുറത്ത് വീട്ടിൽ സുജിത്ത്(22), പേരൂർക്കട ഹാർവീപുരം കോളനിയിൽ ഡാൻസർ ബി.ഉണ്ണി എന്ന അമൽജിത്ത്(40) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 9, മൂന്നാം ഓണത്തിന് രാത്രി 10.30 ഓടെയാണ് ഇവർ വീട് തീയിട്ടത്. വട്ടപ്പാറ ചിറ്റാഴ പ്രസാദ് ഭവനിൽ സ്മിതയുടെ പേരിലുള്ള നെടുമങ്ങാട് നെട്ടയിലെ വീട്ടിൽ പാലോട് ഇടിഞ്ഞാർ സ്വദേശിയായ ബിജു വാടകയ്ക്ക് താമസിച്ചു വന്നിരുന്ന ഉഷസ്സ് എന്ന ഇരുനില വീടാണ് പ്രതികൾ ഓട്ടോയിൽ എത്തി ആക്രമിച്ചത്.
രാത്രിയിൽ ജന്നൽ ചില്ലുകളും വാതിലും അടിച്ച് തകർക്കുകയും വീടിന് മുന്നിൽ ഇരുന്ന ബൈക്ക് തീയിട്ട വീട് അഗ്നിക്ക് ഇരയാക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
വീട്ടു മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്കാണ് പ്രതികൾ ആദ്യം തീയിട്ടത്. ബൈക്കിൽ നിന്നും തീ പടർന്ന് വീട്ടിലേക്ക് വ്യാപിക്കുക ആയിരുന്നു.
അയൽവാസികൾ തീ പടരുന്നത് കണ്ട് പൊലീസിനെ വിവരം അറിയിച്ചു. ഉടൻ തന്നെ നെടുമങ്ങാട് സിഐ എസ്.സതീഷ് കുമാറും, പൊലീസ് സംഘവും സ്ഥലത്ത് എത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടിരുന്നു.
ഫിറമോൺ ഗന്ധം പിടിച്ച് സ്റ്റെഫി സജിയുടെ വീട്ടിലെത്തി; ചിന്നമ്മയുടെ കൊലപാതക കേസിൽ നിർണായക തുമ്പുണ്ടാക്കിയത് പൊലീസ് ഡോഗ് സ്റ്റെഫി
ഇതിനിടയിൽ പ്രതികളിൽ ഒരാളുടെ ശരീരം മുള്ളു കമ്പിയിൽ കുടുങ്ങി. മുറിവേറ്റ് വാർന്ന രക്തം സംഭവ സ്ഥലത്തിന് സമീപം തറയിൽ പടർന്നു കിടന്നിരുന്നു.
പൊലീസും അഗ്നി രക്ഷ സേനയും ചേർന്ന് തീ അണച്ചു. എന്നാൽ പ്രതികളെ പറ്റി യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവ സ്ഥലത്ത് നിന്നും ലഭിച്ച രക്തം പരിശോധന നടത്തിയും, സിസിടിവി ക്യാമറകൾ പരിശോധിച്ചുമാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് സിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക