കാട്ടാക്കട: കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ കുട്ടിയാനയുടെ കടിയേറ്റ് പാപ്പാന്റെ വിരലുകൾ അറ്റു. പാപ്പാൻ പുഷ്കരൻ പിള്ളയുടെ ഒരു വിരൽ പൂർണമായി അറ്റുപോയി. മറ്റൊരു വിരലിനു കടിയേറ്റ് ഗുരുതരമായി പരുക്കേറ്റു.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. രണ്ട് മാസം മുൻപ് തള്ളയാന ചരിഞ്ഞതിനെത്തുടർന്നു കോട്ടൂർ വനത്തിൽ നിന്നും ആന പരിപാലന കേന്ദ്രത്തിലെത്തിച്ച ആരണ്യ എന്ന കുട്ടിയാനയ്ക്ക് മരുന്ന് കൊടുക്കുന്നതിന് ഇടെയാണ് പാപ്പാൻ പുഷ്കരൻ പിള്ളയ്ക്ക് കടിയേറ്റത്.
വിവാഹ വാഗ്ദാനം നൽകി പീഡനം, പെൺകുട്ടിക്കു മറ്റു ബന്ധം ഉണ്ടെന്നാരോപിച്ച് വിവാഹത്തിൽനിന്ന് പിൻമാറി; യുവാവ് അറസ്റ്റിൽ
മരുന്ന് നൽകുന്നതിനിടെ കുട്ടിയാന ഇടത് കയ്യിലെ മോതിര വിരൽ പൂർണമായി കടിച്ചെടുത്തു.തൊട്ടടുത്ത വിരലിനു ഗുരുതര പരുക്കേറ്റു.
മരുന്ന് നൽകുന്നതിനിടെ കൂടിനു സമീപം ഉണ്ടായിരുന്ന മണ്ണുമാന്തി യന്ത്രം സ്റ്റാർട്ട് ചെയ്തതോടെ കുട്ടിയാന കയ്യിൽ കടിക്കുകയായിരുന്നു എന്ന് ചികിത്സയിലുള്ള പുഷ്കരൻ പിള്ള പറഞ്ഞു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു വിരൽ തുന്നി ചേർക്കാൻ കഴിയാത്ത വിധം ചതഞ്ഞു വേർപെട്ട നിലയിലായിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ഇന്നലെ ഉച്ചയോടെ ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക