ന്യൂഡൽഹി: ആപ്പിൾ വാച്ച് അതിന്റെ ‘ലൈഫ് സേവിംഗ്’ സവിശേഷതയുടെ സഹായത്തോടെ ഒരു വ്യക്തിയുടെ ജീവൻ വീണ്ടും രക്ഷിച്ചു.
സാൻ ഡീഗോയിലെ CBS 8 വാർത്താ ചാനലിലെ വാർത്താ അവതാരകയായ മാർസെല്ല ലീ, അടുത്തിടെ നടത്തിയ ഒരു സ്കീയിംഗ് യാത്രയ്ക്കിടെ തന്റെ മകന്റെ ജീവൻ രക്ഷിക്കാൻ ഈ ഉപകരണം എങ്ങനെ സഹായിച്ചു എന്നതിന്റെ അനുഭവം പങ്കുവെച്ചു.
ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെ ആപ്പിൾ വാച്ചിനെ ആളുകൾ അഭിനന്ദിക്കുകയാണ്.
യാത്രയ്ക്കിടെ 16 വയസ്സുള്ള മകൻ തന്നോട് തനിക്ക് അസ്വസ്ഥതയുണ്ടെന്നും ശ്വസിക്കാന്‍ കഴിയില്ലെന്നും പറഞ്ഞതായി ലീ പറയുന്നു. കുറച്ച് സമയത്തിന് ശേഷം ചുണ്ടുകളും വിരലുകളും നീലയായി മാറുന്നത് ശ്രദ്ധിച്ചു, അതിനാൽ ഓക്സിജൻ സാച്ചുറേഷൻ ലെവൽ അളക്കാൻ കൈത്തണ്ടയിൽ ആപ്പിൾ വാച്ച് ഇട്ടു. വാച്ചിൽ അദ്ദേഹത്തിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് 66% ആണെന്ന് കാണിച്ചു.
തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പരിശോധിച്ച ശേഷം ഡോക്ടർമാർ മകന്റെ ശ്വാസകോശത്തിൽ ദ്രാവകമുണ്ടെന്നും അത് മരണത്തിലേക്ക് നയിക്കുന്ന ഹൈ ആൾട്ടിറ്റ്യൂഡ് പൾമണറി എഡിമ (HAPE) ആണെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക