ഡല്ഹി: ഇന്ത്യയ്ക്ക് സ്വന്തമായി ഒരു തദ്ദേശീയ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ലഭിച്ചു. തദ്ദേശീയ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ‘ഭറോസ്’ ചൊവ്വാഴ്ച വിജയകരമായി പരീക്ഷിച്ചു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും അശ്വിനി വൈഷ്ണവും ചേർന്നാണ് ഇന്ത്യൻ ഓപ്പറേറ്റിംഗ് സിസ്റ്റം ലോഞ്ച് ചെയ്തത്.
ഐഐടി മദ്രാസിലെ വിദ്യാർത്ഥികളാണ് ഈ തദ്ദേശീയ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം സൃഷ്ടിച്ചത്. പുതിയ ഇന്ത്യയുടെ ഈ പുതിയ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.സ്മാർട്ട്ഫോണുകളിൽ വിദേശ ഒഎസുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
‘ഭറോസ്’ വിജയകരമായി പരീക്ഷിച്ചതിന് ശേഷം ലോഞ്ച് ചെയ്ത കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വികസനത്തിൽ പങ്കാളികളായ എല്ലാ ആളുകൾക്കും അഭിനന്ദനങ്ങൾ അറിയിച്ചു. ആപ്പിളിന്റെ ഐഒഎസും ഗൂഗിളിന്റെ ആൻഡ്രോയിഡും ഒരു സ്മാർട്ഫോണിൽ പ്രവർത്തിക്കുന്നത് എങ്ങനെയോ അങ്ങനെ തന്നെയാകും ഭറോസിന്റെയും പ്രവർത്തനം.
സർക്കാർ, പൊതു സംവിധാനങ്ങളിൽ ഉപയോഗിക്കാനായി സർക്കാർ ഫണ്ട് ചെയ്ത് വികസിപ്പിച്ച സൗജന്യ, ഓപ്പൺ സോഴ്സ് ഒഎസ് ആണ് ഭറോസ്. സ്മാർട്ഫോണുകളിൽ വിദേശ ഒഎസുകളെ കൂടുതലായി ആശ്രയിക്കുന്നതിനു പകരം തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
നിലവിൽ അതീവരഹസ്യ സ്വഭാവത്തോടെ പ്രവർത്തിക്കേണ്ട, രഹസ്യരേഖകൾ കൈകാര്യം ചെയ്യേണ്ട വിഭാഗങ്ങളിലാണ് ഭറോസ് നൽകുക. ഭറോസിനൊപ്പം ഡിഫോൾട്ട് മൊബൈൽ ആപ്ലിക്കേഷനുകൾ (എൻഡിഎ) ഒന്നും ഉണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക