ഭുവനേശ്വര്‍: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഹോക്കി ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് ജർമ്മനി. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ജർമ്മനി അവസാന നാലിലെത്തിയത്.
പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ജർമ്മനി വിജയമുറപ്പിച്ചത്. രണ്ട് ഗോളുകൾക്ക് പിന്നിലായിരുന്ന ജർമ്മനി അവസാന മിനിറ്റിൽ തുടർച്ചയായി രണ്ട് ഗോളുകൾ നേടി മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നയിച്ചു. വലാസ് സാക്കറി, അന്സെല് ലിയാം എന്നിവർ ഇംഗ്ലണ്ടിനായി വലകുലുക്കിയപ്പോള്‍ ജർമ്മനിക്കായി ഗ്രാംബഷ് മാറ്റ്സും ഗ്രാംബഷ് ടോമും ഗോളുകൾ കരസ്ഥമാക്കി.
പെനാൽറ്റി ഷൂട്ടൗട്ടിൽ ജർമ്മനി 4-2നാണു വിജയിച്ചത്. ഇംഗ്ലണ്ടിന്റെ ആൻസെൽ ലിയാം, ഗുഡ്ഫീല്‍ഡ് ഡേവിഡ് എന്നിവർക്ക് ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല. എന്നാൽ ആദ്യ നാല് ശ്രമങ്ങളും ഗോൾ ആക്കി ജർമ്മനി സെമി ഫൈനൽ ഉറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക