മുംബൈ: നടി രാഖി സാവന്തിനെതിരെ മോഡല്‍ ഷെര്‍ലിന്‍ ചോപ്ര നല്കിയ കേസില്‍ ഫെബ്രുവരി ഒന്നുവരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്ന് ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച മുംബൈ പൊലീസിന് നിര്‍ദേശം നല്കി. തന്റെ ആക്ഷേപകരമായ വീഡിയോകളും ഫോട്ടോകളും രാഖി വൈറലാക്കിയെന്ന് പരാതിയില്‍ മോഡല്‍ ആരോപിച്ചിരുന്നു.
രാഖിക്കെതിരെ ഷെര്‍ലിന്‍ ചോപ്ര നല്കിയ കേസില്‍ ചൊവ്വാഴ്ച വരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് തിങ്കളാഴ്ച ബോംബെ കോടതി മുംബൈ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. രാഖി സാവന്ത് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരിയുടെ ചില ആക്ഷേപകരമായ വീഡിയോകള്‍ ഇവര്‍ മാധ്യമങ്ങളില്‍ വൈറലാക്കിയെന്ന് പ്രോസിക്യൂഷന് പറയുന്നു.
ജനുവരി 19ന് തന്റെ അനുചിതമായ വീഡിയോകളും ചിത്രങ്ങളും ഉണ്ടാക്കിയെന്ന ഷെര്‍ലിന്‍ ചോപ്രയുടെ പരാതിയില്‍ മുംബൈ പോലീസ് രാഖി സാവന്തിനെതിരെ കേസെടുത്തിരുന്നു. പരാതിയില്‍ രാഖിക്കും അവരുടെ അഭിഭാഷകന് ഫാല്‍ഗുനി ബ്രഹ്മഭട്ടിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി മുംബൈ പോലീസ് അറിയിച്ചു.
മുംബൈയിലെ സെഷന്‍സ് കോടതി ബുധനാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച സാവന്തിനെ അംബോലി പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക