നോര്‍ത്ത് കരോലിന: പ്രേതബാധയുണ്ടെന്ന സംശയത്തെ തുടർന്ന് നടത്തിയ ഒഴിപ്പിക്കലിൽ നാല് വയസുകാരന് ജീവന് നഷ്ടമായി. സ്കൈലര്‍ വില്‍സണ്‍ എന്ന കുട്ടിയാണ് മരണപ്പെട്ടത്. നോർത്ത് കരോലിനയിലാണ് സംഭവം. സംഭവത്തിൽ ജോസഫ് പോൾ വിൽസൺ (41), ഭാര്യ ജോഡി ആൻ വിൽസൺ (38) എന്നിവർ അറസ്റ്റിലായി. പ്രേതത്തെ ഒഴിപ്പിക്കാനെന്ന പേരിൽ ദമ്പതികൾ നാലുവയസുകാരനെ ക്രൂരമായി മർദ്ദിച്ചതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ സന്ദേശത്തിൻ മേലായിരുന്നു പൊലീസ് അന്വേഷണം.
ജനുവരി ആറിനാണ് സ്കൈലറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദേഹമാസകലം മർദ്ദനമേറ്റ സ്കൈലർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണകാരണം വ്യക്തമല്ലെങ്കിലും നരഹത്യയ്ക്ക് മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയിൽ പ്രേതമുണ്ടെന്ന് വിശ്വസിച്ച ദമ്പതികൾ കുട്ടിയെ ദുരൂഹമായ രീതിയിലാണ് വളർത്തിയത്. ദമ്പതികളിൽ നിന്ന് കുട്ടിക്ക് ക്രൂരമായ ആക്രമണങ്ങളും നേരിടേണ്ടി വന്നു. സ്കൈലറിനെ ആശുപത്രിയിലേക്ക് അയയ്ക്കുന്നതിനു മുമ്പ്, സ്കൈലറിനു എന്തോ സംഭവിച്ചതായി അറിയിച്ചുകൊണ്ട് ജോഡി ഭർത്താവിനു സന്ദേശം അയച്ചിരുന്നു. പുതപ്പില്‍ പൊതിഞ്ഞ് ടേപ്പ് ഒട്ടിച്ച് മുഖം നിലത്തേക്കാക്കി കിടക്കുന്ന സ്കൈലറുടെ ചിത്രവും യുവതി ഭര്‍ത്താവിന് അയച്ചതായി പൊലീസ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക