അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ട് പുറത്തുവന്ന് രണ്ട് ദിവസം കൊണ്ട് അദാനി ഓഹരികൾക്കുണ്ടായത് വൻ നഷ്ടമാണ്. രണ്ട് ദിവസത്തിനുള്ളിൽ നാല് ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഇതോടൊപ്പം തന്നെ സമ്പന്നരുടെ പട്ടികയിൽ അദാനി ഏഴാം സ്ഥാനത്തേയ്ക്ക് വീണു.ബുധനാഴ്ച മാത്രം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകൾ പറയുന്നത്. വെള്ളിയാഴ്ചയും നിക്ഷേപകർ ഓഹരി വിറ്റഴിക്കല്‍ ശക്തമായി തന്നെ തുടർന്നു.
അദാനി പുതിയതായി ഏറ്റെടുത്ത അംബുജ സിമെന്റ് 17.12 ശതമാനം നഷ്ടമാണ് നേരിട്ടത്. ഏറ്റവുമധികം നഷ്ടം നേരിട്ടതും അംബുജ സിമന്റിനാണ്. എസി.സി 4.99 ശതമാനം, അദാനി പോര്‍ട്സ് 16.47 ശതമാനം,അദാനി ടോട്ടല്‍ ഗ്യാസ് 20 ശതമാനം, അദാനി എന്റര്‍പ്രൈസസ്16.83 ശതമാനം എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി.
ഒപ്പം അദാനി പവര്‍, അദാനി വില്‍മര്‍ എന്നിവ അഞ്ച് ശതമാനം, എന്‍ഡിടിവി 4.99 ശതമാനം എന്നിങ്ങനെയും നഷ്ടം നേരിട്ടു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച ആണ് ലോകത്തെ ഏറ്റവും ആസ്തിയുള്ള സമ്പന്നരുടെ പട്ടികയിൽ അദാനി ഏഴാം സ്ഥാനത്തേയ്ക്ക് പോയത്.
ഫോബ്സ് റിയല്‍ ടൈം ബില്യണയര്‍ പട്ടികയനുസരിച്ച് വെള്ളിയാഴ്ച് അദാനിയുടെ ആസ്തിയില്‍ 22.5 മുതല്‍ 96.8 ബില്യണ്‍ ഡോളര്‍ വരെ കുറവുണ്ടായി. ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് 2022 ല്‍ ലോക സമ്പന്നരില്‍ അദാനി രണ്ടാമത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക