ന്യൂയോർക്ക് നഗരത്തിന്റെ ഏഴുമടങ്ങ് വിസ്തീർണമുള്ള വൻ നഗരമാണ് നയ്പിഡോ. അംബര ചുംബികളായ വൻ കെട്ടിടങ്ങളും 16 മുതൽ 20ല വരെ വരികളുള്ള വീതിയേറിയ പാതകളുമെല്ലാമുള്ള നഗരം. കൃത്യമായി പരിചരിക്കപ്പെടുന്ന പൂന്തോട്ടങ്ങളും, ഗോൾഫ് കോഴ്സുകളും സ്റ്റേഡിയങ്ങളുമെല്ലാമുള്ള നയ്പിഡോയിൽ പക്ഷേ ഒരു കാര്യം മാത്രം കുറവാണ്.. ആളുകൾ.
വെറും ഒൻപതു ലക്ഷം ആളുകൾ മാത്രമാണ് ഇവിടെ താമസിക്കുന്നതെന്ന് സർക്കാർ കണക്കുകൾ തന്നെ പറയുന്നു. പക്ഷേ അത്രപോലും ഉണ്ടാകില്ലെന്നാണ് ഇവിടെ സഞ്ചരിച്ചിട്ടുള്ള വിദേശ പത്രപ്രവർത്തകർ പറഞ്ഞിട്ടുള്ളത്.
ന്യൂയോർക്കിന്റെ 7 മടങ്ങ് വിസ്തീർണമുള്ള നഗരത്തിൽ ന്യൂയോർക്കിന്റെ ഒൻപതിലൊന്നു ജനസംഖ്യ പോലുമില്ല. ഒഴിഞ്ഞ നിരത്തുകളും ആളുകളില്ലാത്ത സ്ഥാപനങ്ങളുമെല്ലാം ഇവിടത്തെ കാഴ്ചയാണത്രേ.
എന്നാൽ ബ്രിട്ടിഷ് ഭരണം ബർമയിൽ ശക്തി പ്രാപിച്ചതോടെ യങ്കൂൺ തലസ്ഥാനമായി മാറി. അന്നത്തെ കാലത്ത് തെക്കു കിഴക്കൻ ഏഷ്യയിലെ കച്ചവട താൽപര്യങ്ങൾക്ക് യങ്കൂൺ പോലെ ഒരു തുറമുഖ നഗരമായിരുന്നു ബ്രിട്ടിഷുകാർക്ക് അഭികാമ്യം.
അവർ നഗരത്തെ നന്നായി വികസിപ്പിച്ചു. ഇന്നും മ്യാൻമറിന്റെ ഏറ്റവും വലിയതും ജനസാന്ദ്രതയുള്ള നഗരവും യങ്കൂണാണ്. 70 ലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന ഇവിടം മ്യാൻമറിന്റെ വ്യാവസായിക ഹബ് കൂടിയാണ്. ലക്ഷക്കണക്കിന് ഇന്ത്യൻ വംശജരും യങ്കൂണിലുണ്ട്. രണ്ടാം ലോകയുദ്ധ സമയത്ത് നഗരത്തിന്റെ പകുതിയും ഇന്ത്യക്കാർ ആയിരുന്നെന്നാണ് ചരിത്ര വസ്തുത. ഇന്ന് ആ സ്ഥിതി മാറി.
2005ലാണ് നയ്പിഡോ നഗരം മ്യാൻമറിന്റെ തലസ്ഥാനമായി മാറുന്നത്. കടൽത്തീരത്തു നിന്നെല്ലാം മാറി മധ്യ മ്യാൻമറിലെ പ്യിൻമന ജില്ലയിലാണ് നഗരം പണിതത്. അതുവരെയുള്ള തലസ്ഥാനവും തീരനഗരിയുമായ യങ്കൂണിന് 320 കിലോമീറ്റർ അകലെ.
അവിടത്തെ ഹെക്ടറുകളോളം വരുന്ന പാടങ്ങളും, വനങ്ങളും കരിമ്പിൻ തോട്ടങ്ങളുമെല്ലാം നഗരനിർമാണത്തിനായി നശിപ്പിക്കപ്പെട്ടു. അതീവ രഹസ്യമായായിരുന്നു നിർമാണപ്രവർത്തനങ്ങൾ.2002ൽ തുടങ്ങിയ നഗരത്തിന്റെ നിർമാണത്തെപ്പറ്റി ലോകമറിഞ്ഞത് 2005ൽ പണിപൂർത്തിയാക്കി തലസ്ഥാനം അങ്ങോട്ടുമാറ്റി സ്ഥാപിച്ചപ്പോഴാണ്.
രാജാവിന്റെ ആസ്ഥാനം എന്നാണ് നയ്പിഡോ എന്ന വാക്കിനു ബർമീസ് ഭാഷയിൽ അർഥം. മ്യാൻമറിലെ സർവശക്തരായ മിലിട്ടറി ഭരണകൂടമാണ് നഗരം നിർമിച്ചത്. നാലു ബില്യൺ യുഎസ് ഡോളർ എന്ന വമ്പൻ തുക മുടക്കിയാണ് നയ്പിഡോ കെട്ടിയുണ്ടാക്കിയതെന്നാണ് അനൗദ്യോഗിക കണക്കുകൾ.
ജനങ്ങളുടെ ആരോഗ്യകാര്യങ്ങൾക്കും മറ്റും ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ തുക നീക്കിയിരുത്തുന്ന രാജ്യത്താണ് ഇതു സംഭവിച്ചതെന്ന് ഓർക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക