കഴിഞ്ഞ ഒരാഴ്ച്ച ടെക് ലോകത്തിന് തിരക്കുള്ള സമയമായിരുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ രണ്ട് ടെക് കമ്പനികളായ മൈക്രോസോഫ്റ്റും ഗൂഗിളും അവരുടെ സെര്‍ച്ച് എഞ്ചിനുകളില്‍ ജനറേറ്റീവ് എഐ സാങ്കേതികവിദ്യ പ്രയോഗിക്കുന്നതിനുള്ള അടിത്തറ പാകി. സത്യ നാദെല്ലയുടെ നേതൃത്വത്തിലുള്ള മൈക്രോസോഫ്റ്റ് വാഷിംഗ്ടണിലെ റെഡ്മണ്ടിലെ ആസ്ഥാനത്ത് ഒരു പരിപാടി സംഘടിപ്പിച്ചു, ചാറ്റ്ജിപിടി പോലുള്ള സാങ്കേതികവിദ്യ അതിന്റെ സെര്‍ച്ച് എഞ്ചിന് ബിംഗ്, എഡ്ജ് ബ്രൗസറിലേക്ക് സംയോജിപ്പിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. പല വിശകലന വിദഗ്ധരും ഈ പ്രഖ്യാപനത്തെ ആധുനിക ടെക് ലാന്‍ഡ്സ്കേപ്പിലെ ഐഫോണ്‍ നിമിഷവുമായി താരതമ്യം ചെയ്തു.
ചാറ്റ്ജിപിടി എതിരാളിയായ ബാര്‍ഡുമായി ഒരു മത്സരം സൃഷ്ടിക്കുന്നതില്‍ ഗൂഗിളും ഒട്ടും പിന്നിലായിരുന്നില്ല. എന്നിരുന്നാലും പ്രഖ്യാപനം പദ്ധതിയനുസരിച്ച് നടന്നില്ല. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന്, അതിന്റെ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഒരു പ്രൊമോഷണല്‍ ട്വീറ്റില്‍ വസ്തുതാപരമായ പിശക് സൃഷ്ടിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച വിപണി മൂല്യത്തില്‍ 100 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടു.
മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായ ബില്‍ ഗേറ്റ്സിന്റെ അഭിപ്രായത്തില്‍’എഐ നമ്മുടെ ലോകത്തെ മാറ്റും’ കൂടാതെ ജോലിസ്ഥലങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. എഐ കാരണം ജോലികള്‍ അപകടത്തിലല്ലെന്നും ജോലി സമയം കുറയ്ക്കുന്നതിലൂടെ ഇത് വളരെയധികം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വിദ്യാര്‍ത്ഥിയെ പഠിപ്പിക്കുന്നതും ഡോക്ടറെ സമീപിക്കാന്‍ കഴിയാത്ത രോഗിക്ക് വൈദ്യോപദേശം നല്‍കുന്നതും ഉള്‍പ്പെടെ ആവേശകരമായ ഉപയോഗ കേസുകള്‍ ചാറ്റ്ജിപിറ്റിയില്‍ ഉണ്ടെന്നും ഗേറ്റ്സ് പറഞ്ഞു.
ഇന്റര്‍നെറ്റ് സെര്‍ച്ചിന്റെ ഭാവിയെച്ചൊല്ലി ഗൂഗിളും മൈക്രോസോഫ്റ്റും തമ്മിലുള്ള പോരാട്ടം ശക്തമാകുമ്പോള്‍, ഇന്ത്യയിലെ 15 കോടി കര്‍ഷകര്‍ക്കായുള്ള പ്രധാന സര്‍ക്കാര്‍ പദ്ധതികളില്‍ വാട്ട്സ്ആപ്പ് ഉടന്‍ തന്നെ ഒരു പ്രധാന സെര്‍ച്ച് എന്ജിന് ആയി മാറിയേക്കാം. സെന്‍സേഷണല്‍ ആയ എഐ ചാറ്റ്ബോട്ട് ചാറ്റ്ജിപിടിയും ഒരു ദേശീയ തലത്തിലുള്ള പ്രോഗ്രാമും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ക്രൗഡ് സോഴ്സിങ്ങ് മോഡലിലൂടെ നിരവധി പ്രാദേശിക ഭാഷകളില്‍ ഇന്ത്യന്‍ ശബ്ദങ്ങളുടെ സാമ്പിളുകള്‍ അടങ്ങിയ വിശാലമായ ഡേറ്റാസെറ്റുകള്‍ നിര്‍മിക്കാന്‍ ഇത് ലക്ഷ്യമിടുന്നു.
ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയത്തിലെ (മെയ്റ്റി) ഒരു ചെറിയ ടീമായ ഭാഷിണി നിലവില്‍ ഒരു വാട്ട്സ്ആപ്പ് അധിഷ്ഠിത ചാറ്റ്ബോട്ട് നിര്‍മിക്കുകയാണ്. അത് ചോദ്യങ്ങള്‍ക്ക് ഉചിതമായ പ്രതികരണങ്ങള്‍ നല്‍കുന്നതിന് ചാറ്റ്ജിപിടി സൃഷ്ടിച്ച വിവരങ്ങളെ ആശ്രയിക്കുന്നു. ആളുകള്‍, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകര്‍, അവരുടെ ചോദ്യങ്ങള്‍ ടൈപ്പ് ചെയ്യാന്‍ എപ്പോഴും സാധിക്കണമെന്നില്ല എന്നതിനാല്‍, വോയ്സ് നോട്ടുകള്‍ വഴി ചാറ്റ്ബോട്ടില്‍ ചോദ്യങ്ങള്‍ ചോദിക്കാം.
ചാറ്റ്ബോട്ടിലെ ചോദ്യങ്ങള്‍ വോയ്സ് നോട്ടുകളിലൂടെ ലളിതമായി ചോദിക്കാം, തുടര്‍ന്ന് ഇത് ചാറ്റ്ജിപിടി സൃഷ്ടിച്ച വോയ്സ് അടിസ്ഥാനമാക്കിയുള്ള പ്രതികരണം നല്‍കും. ഉദ്യാഗസ്ഥര്‍ പറയുന്നു. പ്രധാനമന്ത്രി ആവാസ് യോജനയുടെ വിശദാംശങ്ങളെക്കുറിച്ചുള്ള ചോദിച്ച ഒരു വോയ്സ് നോട്ടിന് ചാറ്റ് ബോട്ട് തടസമില്ലാതെ നല്കിയ പ്രതികരണങ്ങളിലൂടെ ഈ ബോട്ടിന്റെ ഒരു ഡെമോ കണ്ടതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പരീക്ഷണ ഘട്ടത്തിലുള്ള ചാറ്റ്ബോട്ട്, ഇന്ത്യയിലെ ഗ്രാമീണ, കാര്‍ഷിക ജനവിഭാഗങ്ങളെ, പ്രത്യേകിച്ചും സര്‍ക്കാര്‍ പദ്ധതികളെയും സബ്സിഡികളെയും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സമൂഹത്തിലെ വിഭാഗങ്ങളെയും അവര്‍ സംസാരിക്കുന്ന വിവിധ ഭാഷകളെയും കണക്കിലെടുത്താണു വികസിപ്പിക്കുന്നത്. ആ സാഹചര്യത്തില്‍, രാജ്യത്തെ ഗ്രാമീണ ജനത സംസാരിക്കുന്ന പ്രാദേശിക ഭാഷകള്‍ വിജയകരമായി തിരിച്ചറിയാനും മനസിലാക്കാനും കഴിയുന്ന ഒരു ഭാഷാ മാതൃക നിര്‍മിക്കേണ്ടത് പ്രധാനമാണെന്നു പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്കു പോലും ആകര്‍ഷകമായും വാചാലമായും പ്രതികരിക്കുന്ന ചാറ്റ്ജിപിടിയുടെ കഴിവ് പലരെയും ആകര്‍ഷിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ഭാഷകള്‍ക്കായി ഒരു ദേശീയ ഡിജിറ്റല്‍ പബ്ലിക് പ്ലാറ്റ്ഫോം നിര്‍മിക്കുന്നത് ഭാഷിണി ടീമിന്റെ വാട്ട്സ്ആപ്പ് ചാറ്റ്ബോട്ടിനു പ്രധാനമാണ്. അത്തരമൊരു ഭാഷാ മാതൃക നിര്‍മിക്കുന്നതിന്, ഇന്ത്യയില്‍ സംസാരിക്കുന്ന വിവിധ പ്രാദേശിക ഭാഷകളുടെ വലിയ ഡേറ്റാസെറ്റുകള്‍ ഉണ്ടായിരിക്കുന്നത് ഉചിതമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇവിടെയാണ് ഭാഷാ ദാന്‍ എന്ന ഒരു സംരംഭം വരുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഒന്നിലധികം ഇന്ത്യന്‍ ഭാഷകളിലെ വോയ്സ് ഡേറ്റാസെറ്റുകള്‍ ക്രൗഡ് സോഴ്സ് ചെയ്യാന്‍ ലക്ഷ്യമിടുന്ന ഒരു പ്രധാന പദ്ധതിയാണിത്. പ്രോജക്റ്റിന്റെ വെബ്സൈറ്റില്‍, ആളുകള്‍ക്കു മൂന്നു പ്രധാന വഴികളില്‍ സംഭാവന നല്‍കാം: ഒന്നിലധികം ഇന്ത്യന്‍ ഭാഷകളില്‍ അവരുടെ ശബ്ദ സാമ്പിളുകളിലൂടെ ഒരു വാചകം വായിക്കാം, ഒരു വാചകം ടൈപ്പ് ചെയ്യാം, ഒരു ഭാഷയിലെ വാചകം മറ്റൊരു ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുകയുമാവാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക