ഡല്‍ഹി: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. അത്തരം പ്രവൃത്തികള്‍ പാര്‍ട്ടി നേതാക്കളുടെ മനോവീര്യം ദുര്‍ബലപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കല്‍ക്കരി കുംഭകോണകേസില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്ഥലങ്ങളില്‍ തിങ്കളാഴ്ച ഇഡി പരിശോധന നടത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫെബ്രുവരി 24 മുതല്‍ സംസ്ഥാന തലസ്ഥാനമായ റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ മൂന്ന് ദിവസത്തെ പ്ലീനറി സമ്മേളനത്തിന് മുന്നോടിയായാണ് റെയ്ഡുകള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ഛത്തീസ്ഗഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ട്രഷററും പാര്‍ട്ടിയുടെ മുന്‍ വൈസ് പ്രസിഡന്റും എംഎല്‍എയും ഉള്‍പ്പെടെ എന്റെ സഹപ്രവര്‍ത്തകരുടെ വസതിയില്‍ ഇന്ന് ഇഡി റെയ്ഡ് നടത്തി,” ബാഗേല്‍ ട്വീറ്റില്‍ പറഞ്ഞു.
നാല് ദിവസത്തിന് ശേഷം റായ്പൂരില്‍ കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനമുണ്ട്. ഇത്തരം പ്രവൃത്തികളിലൂടെ സെഷനു വേണ്ടിയുള്ള തയ്യാറെടുപ്പുകളില്‍ പ്രവര്‍ത്തകരെ തടയുന്നതിലൂടെ നമ്മുടെ മനോവീര്യം തകര്‍ക്കാനാവില്ല. ‘ഭാരത് ജോഡോ യാത്ര’ വിജയിച്ചതിലും അദാനിയുടെ സത്യാവസ്ഥ പുറത്തു വന്നതിലും ബിജെപി നിരാശയിലാണ്. ഈ റെയ്ഡ് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്. സത്യം രാജ്യത്തിനറിയാം. നമ്മള് പൊരുതി വിജയിക്കും, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക