വാഷിംഗ്ടണ്‍: റഷ്യയെ തീവ്രവാദത്തിന്റെ സ്പോണ്‍സറായി പ്രഖ്യാപിക്കണമെന്ന് ബൈഡന് ഭരണകൂടത്തോട് ആവശ്യപ്പെട്ട് സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം. ഉക്രെയ്നുമായുള്ള യുദ്ധത്തിന് റഷ്യക്ക് സഹായം നല്കാന് ചൈന തീരുമാനിച്ചാല്‍ അത് ഗുരുതരമായ തെറ്റാകുമെന്ന് ലിന്‍ഡ്സെ ഗ്രഹാം പറഞ്ഞു.
നിങ്ങള്‍ പുടിന് മുന്നില്‍ തലവച്ചു കൊടുക്കുകയാണെങ്കില്‍ സിനിമ കണ്ടതിന് ശേഷം ടൈറ്റാനിക്കില്‍ ടിക്കറ്റ് എടുക്കുന്നത് പോലെയാകുമെന്ന് അദ്ദേഹം പറഞ്ഞു. ജര്‍മ്മനിയിലെ മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ സംസാരിച്ച ഗ്രഹാം റഷ്യയെ തീവ്രവാദത്തിന്റെ സ്പോണ്‍സറായി പ്രഖ്യാപിക്കണമെന്ന് ബൈഡന് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഇത് ഉക്രെയ്നുമായുള്ള യുദ്ധത്തില്‍ റഷ്യയ്ക്ക് സഹായം നല്കുന്ന രാജ്യങ്ങളെ ശിക്ഷിക്കാന്‍ യുഎസിനെ പ്രാപ്തമാക്കും.
റഷ്യയെ തീവ്രവാദത്തിന്റെ സ്പോണ്‍സറായി പ്രഖ്യാപിക്കണമെന്ന ആശയത്തിന്റെ പിന്തുണയാണ് റഷ്യ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതെന്ന വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പ്രസ്താവനയെന്നും ഗ്രഹാം പറഞ്ഞു. ‘അവരുടെ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ പൊതു മൂല്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണ്, നമ്മുടെ പൊതു മനുഷ്യത്വത്തിന് നേരെയുള്ള ആക്രമണമാണ്,’ അവര്‍ ശനിയാഴ്ച മ്യൂണിക്കില്‍ പറഞ്ഞു.
ഹാരിസിന്റെ പ്രസ്താവന ശരിയാണെന്ന് ഗ്രഹാം വിശേഷിപ്പിച്ചു. ക്യൂബ, ഇറാന്, ഉത്തരകൊറിയ, സിറിയ എന്നീ നാല് രാജ്യങ്ങളെ ഭീകരതയുടെ സ്പോണ്‍സര്‍മാരായി അമേരിക്ക ഇപ്പോള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.
യുക്രെയ്നിന് യുദ്ധം ജയിക്കാനുള്ള കഴിവ് നല്‍കുന്നതിന് എഫ് -16 യുദ്ധവിമാനങ്ങള്‍ പറത്താന്‍ ഉക്രേനിയന്‍ പൈലറ്റുമാരെ പരിശീലിപ്പിക്കേണ്ടത് നിര്‍ണായകമാണെന്നും ഗ്രഹാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക