ഡല്‍ഹി: നിക്കി യാദവ് വധക്കേസില്‍ പുതിയ വഴിത്തിരിവുകള്‍ പുറത്ത്. സംഭവത്തില്‍ പ്രതി സാഹില്‍ ഗെലോട്ടിന്റെ കുടുംബത്തിന്റെ പങ്കാളിത്തം ഇപ്പോള്‍ ഡല്‍ഹി പോലീസ് വെളിപ്പെടുത്തി. അന്വേഷണത്തില്‍ സാഹില്‍ ഗെഹ്ലോട്ടിന്റെ പിതാവിന് ക്രിമിനല്‍ റെക്കോര്‍ഡുണ്ടെന്നും മറ്റൊരു കൊലപാതക കേസുമായി ബന്ധമുണ്ടെന്നും കണ്ടെത്തി.
നിക്കി യാദവിനെ കൊലപ്പെടുത്തിയ കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ സാഹില്‍ ഗെഹ്ലോട്ടിന്റെ പിതാവ് 25 വര്‍ഷം മുമ്പുള്ള മറ്റൊരു കൊലപാതക കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗെലോട്ടിന്റെ പിതാവ് വീരേന്ദര്‍ സിംഗ് മറ്റൊരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട് 25 വര്‍ഷം മുമ്പ് അറസ്റ്റിലായിരുന്നു.
നിക്കി യാദവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ സാഹില്‍ ഗെഹ്ലോട്ടും പിതാവ് വീരേന്ദര്‍ സിംഗും മറ്റ് കുടുംബാംഗങ്ങളും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. നിക്കി യാദവിന്റെ മൃതദേഹം ഗെലോട്ടിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ധാബയിലെ ഫ്രിഡ്ജില്‍ നിന്നാണ് കണ്ടെത്തിയത്.
നിക്കി യാദവിന്റെ ലൈവ്-ഇന്‍ പങ്കാളിയും കാമുകനുമാണ് സാഹില്‍ ഗെഹ്ലോട്ട്. വിവാഹ ആലോചനകളെക്കുറിച്ചുള്ള കടുത്ത തര്‍ക്കത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം. കൊലപാതക ഗൂഢാലോചനയില്‍ ഒരു ഡല്‍ഹി പോലീസുകാരന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
നിക്കി യാദവിന്റെ മരണം റോഡപകടമായി മാറ്റാനായിരുന്നു തന്റെ പ്രാഥമിക പദ്ധതിയെന്ന് സാഹില്‍ ഗെഹ്ലോട്ട് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയതായി ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ കഴിയാതെ നിഗംബോധ് ഘട്ടില്‍ വെച്ച് നിക്കിയെ കൊലപ്പെടുത്തിയെന്നും പോലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. നിക്കിയുടെ മൃതദേഹം കാറിന്റെ പാസഞ്ചര്‍ സീറ്റില്‍ കയറ്റി സാഹില്‍ 40 കിലോമീറ്ററോളം ഓടിച്ചാണ് ദിവസങ്ങളോളം ധാബയിലെ ഫ്രീസറില്‍ സൂക്ഷിച്ചത്.
സാഹിലിന്റെ പിതാവ് ആശിഷ്, നവീന്‍, അമര്‍, ലോകേഷ് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ സഹീലിന്റെ പിതാവ് വീരേന്ദര്‍ ഖേദപ്രകടനം നടത്തിയിട്ടില്ലെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക