ഉത്തർ പ്രദേശിലെ ഔരയ്യ ജില്ലയിൽ കഴിഞ്ഞ ദിവസം വ്യത്യസ്തമായ ഒരു വിവാഹം നടന്നു.റിട്ട. അധ്യാപകനായ രഞ്ജിത്ത് സോളങ്കിയുടെ മകൾ രക്ഷയുടെ (30) വിവാഹമാണ് ബന്ധുക്കൾ ആഘോഷമായി നടത്തിയത്. വിവാഹം വ്യത്യസ്തമായത് എങ്ങനെ എന്നല്ലേ? വരനായെത്തിയത് സാക്ഷാൽ ‘ഭഗവാൻ കൃഷ്ണൻ’ ആണ് എന്നതാണ് ഈ വിവാഹത്തിന്റെ പ്രത്യേകത.
ബന്ധുക്കളെയും അയൽക്കാരെയുമെല്ലാം വിളിച്ചുകൂട്ടി മനോഹരമായ മണ്ഡപം ഒരുക്കിയായിരുന്നു വിവാഹ ചടങ്ങുകൾ. ഭഗവാൻ കൃഷ്ണന്റെ വിഗ്രഹവുമായി ഒരു സംഘം എത്തുകയും രക്ഷ അതിൽ മാല ചാർത്തുകയുമായിരുന്നു. അതിഥികളായി എത്തിയവർക്കെല്ലാം വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. രാത്രി വരെ നീണ്ട ചടങ്ങുകൾക്ക് ശേഷം വധു വിഗ്രഹവുമായി ബന്ധുവീട്ടിലേക്ക് പോയി. ശേഷം വധു മാതൃവീട്ടിലേക്ക് മടങ്ങി. കുട്ടികാലം തൊട്ടുള്ള രക്ഷയുടെ ആഗ്രഹം ആണ് ഈ വിവാഹത്തിലൂടെ സാധിച്ചത് എന്ന് ബന്ധുക്കൾ പറയുന്നു.
2022 ജൂലൈയിലാണ് രക്ഷ ഭഗവാൻ കൃഷ്ണനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം വീട്ടുകാരുമായി പങ്കുവെച്ചത്. കുട്ടിക്കാലം മുതൽ തനിക്ക് ഭഗവാൻ കൃഷ്ണനുമായി ഏറെ അടുപ്പം ഉണ്ടായിരുന്നെന്നും രണ്ടുതവണ സ്വപ്നത്തിൽ ഭഗവാൻ തന്നെ മാല ചാർത്തിയിരുന്നെന്നും രക്ഷ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എല്ലാവരും വിവാഹത്തിൽ പങ്കെടുത്തു. ഇപ്പോൾ ഞങ്ങളുടെ ബന്ധു കൂടിയായ ശ്രീകൃഷ്ണനെ വിവാഹം കഴിക്കാനുള്ള രക്ഷയുടെ തീരുമാനത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. എല്ലാം നടക്കുന്നത് ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹത്താലാണ് എന്നാണ് ക്ഷയുടെ സഹോദരി അനുരാധ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക