തമിഴിലെയും മലയാളത്തിലെയും സിനിമ മേഖലയെക്കുറിച്ച് കുളപ്പുള്ളി ലീല പറയുന്നു. തമിഴില്‍ പോയതോടെ തലക്കനമാണ്, പ്രശ്നമാണ്, ഭയങ്കര പൈസയാണ് ചോദിക്കുന്നത് എന്നാെക്കെയാണ് പറയുന്നത്. താന്‍ ചോദിക്കുന്ന പൈസയും വാങ്ങുന്ന പൈസയും എന്താണെന്ന് തരുന്നവര്‍ക്ക് അറിയാം. തമിഴ്നാട്ടില്‍ സെറ്റില്‍ വ്യത്യാസമുണ്ട്. അന്യനാട്ടില്‍ നിന്ന് വന്നത് കൊണ്ടാണോ എനിക്ക് പ്രായമുള്ളത് കൊണ്ടാണോ എന്നും അറിയില്ല.
പ്രായമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമെല്ലാം അവിടെ പ്രത്യേകത തന്നെയാണ്. വിജയ്ക്കൊപ്പം ‘മാസ്റ്റര്‍’ സിനിമയിലാണ് അഭിനയിച്ചത്. സംസാരിച്ച് നില്‍ക്കവെ എല്ലാവരും മാറുന്നത് കണ്ടു. നോക്കുമ്പോള്‍ വിജയ് ഇറങ്ങി വന്നു. ‘വണക്കം പാട്ടി, നീ നല്ല കഴിവുള്ള ആര്‍ട്ടിസ്റ്റാണ് ഞാന്‍ മരുദു എന്ന സിനിമ കണ്ടിരുന്നു’ എന്ന് പറഞ്ഞു. അത് നമുക്ക് നാഷണല്‍ അവാര്‍ഡ് തന്നെല്ലേ, അത് പോലെ രജിനി സാറും പറഞ്ഞു. ഇത് അല്ലാതെ വെറൊരു തൊഴിലും തനിക്കില്ല. എഴുത്തുകാരുടെ പേനത്തുമ്പത്ത് ഇത് പോലെ കഥാപാത്രങ്ങള്‍ എഴുതിയാലേ തങ്ങള്‍ക്ക് കഞ്ഞി കുടിക്കാന്‍ പറ്റൂ. ഇപ്പോള്‍ വീടിനടുത്തൊക്കെ സീരിയല്‍ നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക