കശ്മീരിലെ ശ്രീനഗറില്‍ സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ തൂലിപ് ഗാര്‍ഡനിലേക്ക് ഇനി സഞ്ചാരികളുടെ ഒഴുക്കാകും. മാര്‍ച്ച് 19 മുതല്‍ തൂലിപ് ഗാര്ഡന് സഞ്ചാരികള്‍ക്കായി തുറക്കുകയാണ്.
മഞ്ഞുകാലത്തിന് ശേഷം കശ്മീരിലേക്ക് വസന്തകാലം എത്തുകയാണ്. ഭൂമിയിലെ സ്വര്‍ഗ്ഗം എന്നാണ് കശ്മീരിനെ ജവഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ ഭൂമിയിലെ സ്വര്‍ഗ്ഗം തന്നെയാണ് കശ്മീര്‍. അത് മഞ്ഞുകാലത്തായാലും വസന്തകാലത്തായാലും. ഓരോ കാലത്തും പകരംവെക്കാനാകാത്ത സൗന്ദര്യ കാഴ്ചകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക