തങ്ങളുടെ പ്രണയകഥ പങ്കുവക്കുകയാണ് ബൈജൂസ് സ്ഥാപകരായ ബൈജു രവീന്ദ്രനും ദിവ്യ ഗോകുല്‍നാഥും. ബൈജുവിന്റെ വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു ദിവ്യ. ‘എങ്ങനെയായിരുന്നു ഈ പ്രണയത്തിന്റെ തുടക്കം എന്ന് ചോദിച്ചാല്‍ ഇതുപോലുള്ള ഓഡിറ്റോറിയങ്ങളിലും ഇതിനെക്കാള്‍ വലിയ സ്റ്റേഡിയങ്ങളിലും ഞാന്‍ പഠിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഏതെങ്കിലും പ്രത്യേക വിദ്യാര്‍ത്ഥിനിയെ ശ്രദ്ധിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു’ 11 വര്‍ഷം മുമ്പ് സ്ഥാപനം തുടങ്ങിയപ്പോള്‍ പങ്കാളികളായി തന്നോടൊപ്പം ചേര്‍ന്നവര്‍ പോലും ഒരു കാലത്ത് തന്റെ വിദ്യാര്‍ത്ഥികളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘ഇവരെല്ലാം ഇപ്പോഴും ഇവിടെയുണ്ടെന്നത് ഞങ്ങളുടെ ദൗത്യം മാറ്റിയിട്ടില്ലെന്നതിന്റെ തെളിവാണ്. ബിസിനസ്സ് മോഡലുകള്‍ മാറിയെങ്കിലും, വിദ്യാര്‍ത്ഥികളെ സ്വാധീനിക്കുകയെന്ന ഞങ്ങളുടെ ദൗത്യത്തില്‍ ഞങ്ങള്‍ ഉറച്ചുനിന്നു. ഈ മേഖലയിലായത് വലിയ നേട്ടമാണ്. പ്രതിഭകളെ ആകര്‍ഷിക്കുകയും അവരെ നിലനിര്‍ത്തുകയും ചെയ്യുക എന്നത് വളരെ എളുപ്പവുമാണ്’ ബൈജു വ്യക്തമാക്കി.
ദിവ്യ മാറിനില്‍ക്കുകയും ധാരാളം ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യാറുണ്ടായിരുന്നു, അതിനാല്‍ ഞാന്‍ ശ്രദ്ധിച്ചു. എപ്പോഴാണ് അത് മാറിയതെന്ന് എനിക്കറിയില്ല, ഒടുവില്‍ ഞങ്ങള്‍ ജീവിത പങ്കാളികളായി- ബൈജു പറഞ്ഞു.
‘സമാന ചിന്താഗതിക്കാരായ ആളുകള്‍ നിങ്ങളുടെ ഭാഗത്ത് ഉണ്ടായിരിക്കുന്നത് ശരിക്കും സഹായകരമാണ്, ജീവിതത്തിലായാലും ജോലിയിലായാലും. ഞങ്ങളെ അറിയുന്നവര്‍ പറയുന്നത് ഞങ്ങള്‍ ചോക്കും ചീസും പോലെയാണെന്നാണ്. വളരെ വ്യത്യസ്തമായ വ്യക്തിത്വങ്ങളാണ്, എങ്കിലും ഞങ്ങളുടെ ഉള്ളിലെ മൂല്യങ്ങള്‍ ഒരേപോലെയാണ്. ജോലിക്ക് പുറത്തുള്ള ഞങ്ങളുടെ ഏറ്റവും വലിയ അഡിക്ഷന് കുട്ടികളും കുടുംബവും യാത്രയുമാണ്’ ദിവ്യ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക