മലയാളത്തില്‍ തന്റെ സിനിമകള്‍ വരാതിരിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും കഠിനമായി പരിശ്രമിച്ചുവെന്ന് ഷക്കീല. ഗലാട്ട തമിഴ് എന്ന യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഷക്കീലയുടെ വെളിപ്പെടുത്തൽ.
തന്റെ സിനിമകള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയത് മമ്മൂട്ടിയാണെന്നും അവര്‍ വ്യക്തമാക്കി. 2001ലാണ് ഇനി മുതല്‍ ഞാന്‍ സോഫ്റ്റ് പോണില് അഭിനയിക്കില്ലെന്ന തീരുമാനമെടുത്തത്, കേരളത്തില്‍ എന്റെ ഞാന്‍ അഭിനയിച്ച ഭാഗങ്ങള്‍ ബോഡി ഡബിള്‍ ചെയ്ത് പ്രദര്‍ശിപ്പിച്ചിരുന്നു.’
‘സെന്‍സറിങ് പൂര്‍ത്തിയായി വന്ന ശേഷമാണ് എന്റെ സീനുകള്‍ ഇത്തരത്തില്‍ എഡിറ്റ് ചെയ്ത് കയറ്റി. അത് എനിക്ക് മനസിലായപ്പോള്‍ എന്നെ വളരെ മോശമായി കാണിക്കുന്നതായി എനിക്ക് ഫീല്‍ ചെയ്തിരുന്നു. ഇത്രത്തോളം എന്നെ ഇവര്‍ ചതിച്ചല്ലോ എന്ന ചിന്ത വന്നു. കൂടാതെ വീട് വരെ പണയം വെച്ച് എന്നെ വെച്ച് സിനിമ എടുത്തവരുടെ പടങ്ങള്‍ റിലീസ് ചെയ്യാതെ വെച്ചിരിക്കുകയായിരുന്നു.
ഞാന്‍ തന്നെ ഞാന്‍ പ്രസ്മീറ്റ് വിളിച്ച് ഇനി സോഫ്റ്റ് പോണില് അഭിനയിക്കില്ലെന്ന് പറഞ്ഞു. 21 പടങ്ങളുടെ അഡ്വാന്‍സ് തിരികെ കൊടുത്തു.’അതിനൊപ്പം മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ സിനിമകള്‍ക്ക് എന്റെ സിനിമകള്‍ കോമ്പറ്റീഷനായി വരുന്നുവെന്ന് പറഞ്ഞ് ബാന്‍ ചെയ്യണമെന്നുള്ള തലത്തിലേക്ക് കാര്യങ്ങള്‍ പോയെന്നുള്ളത് ശരി തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക