ചാലിശ്ശേരി : സ്കൂൾ നവീകരണ ഫണ്ടിലേക്ക് സ്വർണ്ണ കമ്മലുകൾ നൽകി സഹോദരിമാരായ വിദ്യാർത്ഥിനികൾ. ചാലിശ്ശേരി ജി.എൽ. പി. സ്കൂളിലെ വിദ്യാർത്ഥിനികളാണ് പ്രിയപ്പെട്ട വിദ്യാലയത്തിനായി സ്നേഹസംഭാവന നൽകിയത്.
എൽ. പി. സ്കൂളുകൾക്ക് കുറഞ്ഞത് ഒരേക്കർ സ്ഥലപരിധി വേണം എന്നാണ് നിയമം എങ്കിലും 650ൽ ലേറെ പെൺകുട്ടികൾ പഠിക്കുന്ന ഈ സ്കൂളിന് 45 സെന്റ് സ്ഥലം മാത്രമാണ് ഉണ്ടായിരുന്നത്. തൃത്താല ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ 18 ക്ലാസ്സ് മുറികൾ നിർബന്ധമാണെന്നിരിക്കെ 12 മുറികളുടെ സൗകര്യമാണ് ലഭിച്ചിരുന്നുള്ളതെന്നതും പ്രതിസന്ധിയിലായി.
സ്കൂൾ കെട്ടിടത്തിനായി എം. എൽ. എ ഫണ്ടിൽ നിന്ന് എം. ബി രാജേഷ് 12 കോടി നൽകിയിരുന്നു. കൂടാതെ ക്ലാസ്സ് മുറികൾ പണിയുന്നതിനായി 15 സെന്റ് വാങ്ങാമെന്ന പി. ടി. എ യുടെ തീരുമാനത്തിന് നാട്ടുകാരു ഒപ്പം ചേർന്നു. ഇതിലേക്കാണ് സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയായ പ്രവ്ദ, എൽ. കെ. ജി വിദ്യാർത്ഥിനിയായ അനുജത്തി താനിയ എന്നിവർ സ്വർണ്ണകമ്മൽ നൽകിയത്. വട്ടമ്മാവ് വലിയകത്ത് വീട്ടിൽ ബിനു -ആരിഫാ ബീഗം ദമ്പതികളുടെ മക്കളാണ് ഇവർ. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആർ. കുഞ്ഞുണ്ണി സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ കമ്മൽ ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക