ഹിജ്റ വര്‍ഷത്തിലെ ശഅബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള മാസമാണ് റംസാന്. പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസത്തില്‍ എല്ലാ വിശ്വാസികള്‍ക്കും നോമ്പ് നിര്‍ബന്ധമാണ്. വ്രതം അനുഷ്ഠിക്കുന്നതിനൊപ്പം ഖുര്‍ആന്‍ പാരായണത്തിനും സകാത്ത് നല്‍കുന്നതിനും ദാനധര്‍മ്മങ്ങള്‍ക്കും വിശ്വാസികള്‍ ഈ മാസത്തില്‍ പ്രധാന്യം നല്കുന്നു.
റംസാന് മാസം പകല്‍സമയം ഇസ്ലാം മതവിശ്വാസികള്‍ ആഹാരപാനീയങ്ങള്‍ ഉപേക്ഷിക്കുന്നു. സകല വികാരങ്ങളെയും നിയന്ത്രിക്കുന്നു. ഖുര്‍ ആന്‍ പാരായണവും ദാനധര്‍മ്മങ്ങളും കൊണ്ട് പകല്‍ കഴിഞ്ഞാല്‍ സന്ധ്യാ നമസ്കാരത്തോടെ വ്രതമവസാനിപ്പിച്ച് ഭക്ഷണം കഴിക്കുന്നു.
ക്ഷമ, കര്‍ത്തവ്യബോധം, ഐഹികവികാരങ്ങളിലുള്ള നിയന്ത്രണം ഇവയൊക്കെ റംസാന് മാസത്തിലെ തപശ്ചര്യകളില്‍ പെടുന്നു. ‘ത്രാവീഹ്’ എന്നറിയപ്പെടുന്ന ദൈര്‍ഘ്യമേറിയ നമസ്കാരം റംസാന് മാസത്തിലാണ്. ചില നമസ്കാരങ്ങള്‍ 20 ഘട്ടങ്ങള്‍ വരെ നീളുന്നു.
റംസാന് വ്രതാനുഷ്ഠാനങ്ങള്‍ കഴിഞ്ഞാല്‍ പെരുന്നാളായി. പെരുന്നാളിന് പുത്തനുടുപ്പുകള്‍ അണിയുന്നു. വിശിഷ്ടങ്ങളായ പലഹാരങ്ങളുണ്ടാക്കും. രാവിലെ ജുമഅ പള്ളികളില്‍ വച്ചോ പ്രത്യേകം സജ്ജമാക്കപ്പെട്ട ഈദ്ഗാഹില്‍ വച്ചോ പ്രത്യേക നമസ്കാരമുണ്ടാകും. പിന്നീട് ഇമാമിന്റെ പ്രഭാഷണം. അത് കഴിഞ്ഞ് വിശേഷമായ വിരുന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക