ഇസ്ലാം കലണ്ടര്‍ വര്‍ഷത്തിലെ (ഹിജ്റ വര്‍ഷത്തിലെ) ഒമ്പതാം മാസം റമളാന്‍ പുണ്യങ്ങളുടെയും മഹത്വങ്ങളുടെയും മാസം കൂടിയാണ്.
റമളാന്‍ മാസത്തെ കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ അള്ളാഹു തന്നെയാണ് ‘ശഹ്റുറമളാന്‍’ എന്ന നാമം നല്‍കിയത്. ഇത്തരമൊരു മഹത്വമായ പേര് വന്നതിനെക്കുറിച്ച് ഭാഷാ ശാസ്ത്രജ്ഞര്‍ പലവിധം വിശദീകരിച്ചതായി വിവിധ ഗ്രന്ഥങ്ങളില്‍ കാണാം.
ഇമാം ഖലീല്‍ പറയപ്പെടുന്ന പ്രകാരം ‘റംളാഅ’ പദത്തില്‍ നിന്നാണ് റമളാന്‍ എന്ന പദം ഉത്ഭവിച്ചത് എന്നാണ്. റംളാഅ എന്ന് പറയപ്പെടുന്നത് ഖരീഫ ഭരണ കാലത്തിനു മുമ്പ് വര്‍ഷിക്കുന്ന മഴ എന്നതാണ് അര്‍ഥം.
ഇത്തരത്തിലുള്ള ഒരു മഴയോടെ ഭൂമി കഴുകി വൃത്തിയാക്കപ്പെടുന്നു. ഇത്തരത്തില്‍ റമളാന്‍ മുസ്ലിം വിശ്വാസികളുടെ ശരീരവും മനസ്സും പാപങ്ങളില്‍ നിന്നു ശുചീകരിക്കാന്‍ കളമൊരുക്കുന്നു എന്നാണ് പറയപ്പെടുന്നത്.
റമളാന്‍ മാസത്തിന് പ്രസ്തുത പേരു നല്കാന് മറ്റൊരു കാരണം മനുഷ്യന് ജീവിതക്കാലം മുഴുവന്‍ ചെയ്തു കൂട്ടിയ കുററങ്ങള്‍ കരിച്ചുകളയാന്‍ മതിയായ ആത്മീയമാനം ഉള്‍ക്കൊള്ളുന്നതിനാലാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക