ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടി നിയമത്തിന്റെ വിജയമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. 2 ജി മുതൽ അഗസ്റ്റ വെസ്റ്റ്ലാൻഡ് വരെയുള്ള ഏറ്റവും ഹീനമായ അഴിമതികൾക്ക് നേതൃത്വം നൽകുകയും തങ്ങൾ നിയമത്തിന് അതീതരാണെന്ന് എല്ലായ്പ്പോഴും വിശ്വസിക്കുകയും ചെയ്ത ഒരു പാർട്ടിയും കുടുംബവും ഒടുവിൽ പിന്നാക്ക സമുദായത്തിനെതിരായ അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ടത് ആശ്ചര്യകരമാണ്.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പ്രതികരിക്കുന്ന ഇടത് നേതാക്കളെയും അദ്ദേഹം പരിഹസിച്ചു. കോടതി ശിക്ഷിച്ച ശേഷവും രാഹുൽ ഗാന്ധിയുടെ സഖ്യകക്ഷിയായ സി.പി.എമ്മിന്റെ പതിവ് ഇരവാദം ഇവിടെയും ആവർത്തിക്കുകയാണെന്ന് രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസിന്റെ ട്വീറ്റിന് മറുപടിയായി ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക