ന്യൂ ഡൽഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം തിടുക്കത്തിലുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നടപടിയെ കോൺഗ്രസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
സൂറത്ത് കോടതി വിധി അവസാന വാക്കല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കോൺഗ്രസ് ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വസിക്കുന്നു. സുപ്രീം കോടതി വരെ നീളുന്ന ഒരു നിയമവ്യവസ്ഥ രാജ്യത്തുണ്ട്. രാഹുൽ ഗാന്ധി നിയമപരമായ വഴിയിലൂടെ തിരിച്ചുവരും. ജനാധിപത്യ മതേതര മൂല്യങ്ങൾക്ക് വേണ്ടി തുടർന്നും ശബ്ദമുയർത്തും. പകപോക്കൽ രാഷ്ട്രീയത്തിനും വിഭാഗീയതയ്ക്കുമെതിരെ കോൺഗ്രസ് ഒറ്റക്കെട്ടായി രാഹുൽ ഗാന്ധിയുമായി കൈകോർക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്. ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തെങ്കിലും കുറ്റക്കാരൻ എന്ന വിധിയിൽ കോടതി സ്റ്റേ ഉണ്ടായിട്ടില്ല. സെഷൻസ് കോടതിയും ശിക്ഷ സ്റ്റേ ചെയ്തില്ലെങ്കിൽ രാഹുലിന്റെ അയോഗ്യത തുടരും. അങ്ങനെയെങ്കിൽ വയനാട്ടിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്ന സാഹചര്യമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക