തിരുവനന്തപുരം: വിജിലൻസ് പരിശോധനയ്ക്കിടെ മുങ്ങിയ ഡിവൈഎസ്പി വേലായുധൻ നായരെ സസ്പെൻഡ് ചെയ്തു. അഴിമതിക്കേസിൽ പ്രതിയായ ഡി.വൈ.എസ്.പി വിജിലൻസ് പരിശോധനയ്ക്കിടെ വീട്ടിൽ നിന്ന് മുങ്ങിയിരുന്നു. തിരച്ചിലിനിടെ വീടിന്റെ പിൻഭാഗത്ത് കൂടി ഇയാൾ രക്ഷപ്പെട്ടു.
വേലായുധന്റെ ഫോണും ബാങ്ക് രേഖകളും കഴിഞ്ഞ ദിവസം വിജിലൻസ് പിടിച്ചെടുത്തിരുന്നു. അഴിമതിക്കേസ് അട്ടിമറിക്കാൻ പ്രതികളിൽ നിന്ന് ഡി.വൈ.എസ്.പി 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്പെഷ്യൽ ഡി.വൈ.എസ്.പിയാണ് വേലായുധൻ. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണന്റെ പക്കൽ നിന്നാണ് പണം തട്ടിയെടുത്തത്. നാരായണനെതിരായ കേസ് അവസാനിപ്പിക്കാൻ 50,000 രൂപ കൈക്കൂലി വാങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക